🌹 ബദ്രീങ്ങളുടെ ആണ്ട് ♻ വഹാബികൾക്ക് മറുപടി 🌹

🌹 *ബദ്രീങ്ങളുടെ ആണ്ട് ♻ വഹാബികൾക്ക് മറുപടി* 🌹 

1⃣4⃣2⃣ഇസ്ലാമിക പoനങ്ങൾ

 *✍🏽മദീനയുടെ👑വാനമ്പാടി* 

തയ്യാറാക്കിയത്: അസ്ലം സഖാഫി


വഹാബി പുരോഹിതൻ എഴുതുന്നു'

♻ബദ്രീങ്ങളുടെ ആണ്ട് ♻


📙ബദ്റില്‍ പങ്കെടുത്ത നബി(സ)യും 313 സ്വഹാബികളുമാണ് ബദ്രീങ്ങള്‍ എന്നറിയപ്പെടുന്നത്.
📘ബദ്‌രീങ്ങളെ മുസ്‌ലിംകൾ ഏറെ ആദരിക്കുന്നു.ബദ്‌റില്‍ പങ്കെടുത്ത സൗഭാഗ്യശാലികളായ സത്യവിശ്വാസികളുടെ ആദര്‍ശ പ്രതിബദ്ധതയെ മുസ്‌ലിംകള്‍ അവരുടെ ജീവിതത്തിലേക്ക്‌ സ്വാംശീകരിക്കുന്നു.
📗ഏകദൈവ വിശ്വാസവും
ഏകനായ അല്ലാഹുവിലുള്ള പ്രതീക്ഷയുമാണ്‌ ആ ആദര്‍ശം.
📕ഇമാം ബുഖാരി(റ)റിപ്പോർട്ട് ചെയ്ത ഒരു ഹദീസ്:
🌼“ജിബ്‌രീൽ(അ),നബി(സ)
യുടെ സന്നിധിയിൽ ചെന്ന് ചോദിച്ചു.നിങ്ങൾക്കിടയിൽ ബദ്‌രീങ്ങളുടെ പദവി എന്താണ്? പ്രവാചകൻ(സ) പറഞ്ഞു.
"അവർ മുസ്‌ലിംകളിൽ ഏറ്റവും ശ്രേഷ്ഠരാണ്. അതിൽ പങ്കെടുത്ത മലക്കുകൾ അവരുടെ (മലക്കുകളുടെ) കൂട്ടത്തിലും ശ്രേഷ്ഠരാണ്.”🌼
🔹(ബുഖാരി)🔹
📕ഹിജ്റ രണ്ടാം വര്‍ഷം റമളാൻ17ന് ശിർക്കിനുമേൽ തൗഹീദിൻറെ അജയ്യമായ വിജയമായിരുന്നു ബദർ രണാങ്കളത്തിൽ സംഭവിച്ചത്.


വഹാബി പുരോഹിതൻ എഴുതുന്നു'

📗അല്ലാഹു അല്ലാത്ത മരിച്ചുപോയ ലാത്തയോടും ഉസ്സയോടും മനാത്തയോടും ജിന്നുകളോടും മലക്കുകളോടും പ്രാർത്ഥിക്കുകയും സഹായം തേടുകയും നേർച്ച വഴിപാടുകൾ അർപ്പിക്കുകയും ചെയ്തിരുന്ന മക്കാ മുശ്രിക്കുകളോടായിരുന്നു ബദറിൽ പ്രവാചകനും സഹാബത്തും ഏറ്റുമുട്ടിയത്.

മറുപടി

അവരല്ലാം ദൈവമാണന്നായിരുന്നു അവർ വിശ്വസിക്കുകയും അവർക്ക് ആരാധന അർപ്പിക്കുകയും ചെയ്തു
മലക്കുകൾ ദൈവപുത്രിമാരാണന്നും അവരെ ആരാധിക്കണമെന്നും അവർ വിശ്വസിച്ചു 'അല്ലാഹു ഉദ്ധേശിക്കാതെ അവർ സുബാർശ ചെയ്യുമെന്നും അവർ വിശ്വസിച്ചു ആരാധിച്ചും
ഇതിനെയാണ് ഖുർആൻ എത്രിത്തത്


വഹാബി പുരോഹിതൻ എഴുതുന്നു'

📙തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടിയും തങ്ങൾക്കുവേണ്ടി ശുപാർശകരാവാൻ വേണ്ടിയുമാണ് ലാത്തയെയും മനാത്തയെയും ഞങ്ങൾ സഹായികളായി വെക്കുന്നത് എന്നായിരുന്നു മക്കാ മുശ്രിക്കുകളുടെ വാദം.



മറുപടി




الالله الدين الخالص والذين اتخذوا من دونله اولياء
ما نعبدهم الا ليقربونا إلى الله زلفي (الزمر
അല്ലാന്നു വി നാണ്
 യഥാർത കീഴ് വണക്കം. അവനല്ലാതെ പങ്കുകാരെ പ്രതിഷ്ഠിച്ചവർ പറയുന്നു. ഞങ്ങൾ ഇവർക്ക് ആരാധനയർപ്പിക്കുന്നത്.ഇവ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാൻ മാത്രമാണ്.' (അസുമർ

മൗലവി മാരുടെ ദുർവ്യാഖ്യാനങ്ങൾക്കു വിധേയമാവാറുള്ള മറ്റൊരു സൂക്തമാണിത്
അല്ലാഹുവിലേക്ക് അടുപ്പിക്കാൻ വേണ്ടി സുന്നികൾ മഹാന്മാരെ
 പ്രതിഷ്ഠിക്കുന്നതിനാൽ അവർ ഉദ്ധ്യത സൂക്തത്തിലെ വിമർശനത്തിൽ
 പെടുമെന്നാണ് ന്യായികരണം!
 മൗലവിമാരുടെ പതിവുശൈലിയിൽ ഈ
 സൂക്തവും തെറ്റിദ്ധരിപ്പിക്കുകയാണ് ഇവിടെ.

കാരണം, മേൽവജനത്തി
ത്തിൽ അല്ലാഹു വിമർശിക്കുന്നത് ആരെ, എന്തുകാര്യത്തിന് എന്നൊക്കയും പൂർവീകപണ്ഡിതർ വിശദീകരിച്ചിട്ടുണ്ട്. അവരൊന്നും സുന്നി
കളുടെ ചെയ്തിക്ക് തുല്യമാണെന്ന് രേഖപ്പെടുത്തിയില്ലെന്നു മാത്രമല്ല ഇതിന്റെയാഥാർഥ്യം വെളിച്ചത്തുകൊണ്ടുവരികമൂലം സുന്നികളുടെ പക്ഷത്ത് ചേർന്ന്
 സഞ്ചരിക്കുകകൂടി ചെയ്തിട്ടുണ്ട്. ഇത് മക്കാ മുശ്രിക്കുകൾ ബിംബ പ്രതിഷ്ഠ
 നടത്തി അവയെ ആരാധിച്ചതിനെയും രക്ഷാധികാരികളാക്കിയതിനേയും
 കുറിച്ച് അവതരിച്ചതാണ്.

അവർ അല്ലാഹു അല്ലാഹു അല്ലാത്തവർക്ക് ആരാധനയർ പിച്ചതിനേയാണ് സൂക്തം വിമർശിച്ചത്:

ഈവസ്തുതകൾ ഖുർആൻ വ്യാഖ്യാതാക്കളാക്കെയും വെളിപെടുത്തിയിട്ടുണ്ട്.

 ചിലത് പരിശോധിക്കാം
ഇമാം സുയൂഥി റ) ഇബ്ന് അബാസ്(റ)വിൽനിന്ന് ഉദ്ധരിക്കുന്നു

واخرج ابن جرير من طريق جويبر عن ابن عباس رضی الله عنهما
والذين اتخذوا من دونه أولياء...) قال أنزلت في ثلاثة أحياء
عامر، وكنانة، وبني سلمة كانوا يعبدون الأوثان، ويقولون الملائكة بناته
فقالوا (انا نعبدهم ليقربونا إلى الله زلفی) (الدر المنثور ۹۰۲/۵)|

"ഈ സൂക്തം ആമിർ, കിനാൻ, ബനൂസലം എന്നീ ഗോത്രക്കാരെസംബന്ധിച്ചാണ്. അവതരിച്ചത്. അവർ ബിംബാരാധന നടത്തുകയുംമലക്കുകൾ അല്ലാഹുവിന്റെ പെൺമക്കളാണെന്ന് വിശ്വസിക്കുകയും
ചെയ്തു. ഈ ബിംബാരാധന അല്ലാഹുവിലേക്ക് അവരെ കൊണ്ടെത്തി
ക്കുമെന്ന് അവർ പറയുമായിരുന്നു. (അദുർറുൽ മൻസൂർ 5/602)

ഇമാം റാസി(റ) വിശദീകരിച്ചു:

وحاصل الكلام لعباد الأصنام ان قالوا ان الاله الاعظم اجل من أن
يعبده البشر لكن اللائق بالبشران يشتغلوا بعبادة الأكابر من عباد الله مثل
الكواكب ومثل الأرواح السماوية. ثم انها تشتغل بعبادة الاله الاكبر
فهذاهو المراد من قولهم (مانعبدهم الأليقربونا... (رازی ۲۶/۲۱۱

“ബിംബാരാധകരെക്കുറിച്ചുള്ള ചുരുക്കമിതാണ്. വലിയദൈവത്തെ ആരാധിക്കാൻ മനുഷ്യന് അർഹത ഇല്ലാത്തതിനാൽ അവർ നകഷത്രങ്ങൾ ഉപരിലോകത്തെ ആത്മാക്കൾ തുടങ്ങിയ ഉന്നതർക്ക് അരാധനയർപ്പിക്കു
കയാണ് വേണ്ടത്. അവ വലിയ ദൈവത്തിന് ആരാധനടത്തുകയും ഇങ്ങനെയാണ് അല്ലാഹുവിനെ ആരാധിക്കേണ്ടതെന്ന് ബിംബാരാധകർ പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചാണ് ഞങ്ങൾ അവരെ രക്ഷാതികാരി കളാക്കുന്നത്.
 അല്ലാഹുവിലേക്ക് അടുപ്പിക്കാൻ മാത്രമാണന്ന് അവർ പറഞ്ഞത്.



അല്ലാഹുവിനെയല്ലാതെ ആരാധനയർപ്പിച്ചിരുന്ന കാഫിറുകൾ, ഈ
ആരാധന-ദൈവസാമീപ്യം നേടാനാണെന്ന് പറഞ്ഞിരുന്നു എന്നാണ്
തഫ്സീർ മള്ഹരി എഴുതിയത്. (8/195)

 ഖുർതുബി വിശദീകരിച്ചതിങ്ങനെ:
“ബിംബങ്ങളെ രക്ഷാധികാരികളാക്കി ആരാധിച്ചിരുന്നവർ, അല്ലാഹു
വിനെ വിശ്വസിക്കുന്നുവെന്ന് പറയുമായിരുന്നു. എങ്കിൽ എങ്ങനെ
നിങ്ങൾബിംബാരാധന നടത്തുമെന്ന് അവരോടന്വേഷിക്കുമ്പോൾ അവർ
നൽകിയിരുന്ന ന്യായീകരണമാണ് "വലിയ ദൈവത്തിലേക്ക് ഞങ്ങളെ
അടുപ്പിക്കാൻവേണ്ടി മാത്രം.' എന്നത്. (തഫ്സീർ ഖുർതുബി 15/152) ഇതേ
വിശദീകരണം തന്നെ ഇമാം ബഗ്വി(റ)യുടെ മആലിമുത്തൻസീലിലും
(4/61) കാണാം.


ഇസ്മാഈൽ ഹിഖ്ഖി(റ)വിന്റെ വാക്കുകൾ: "മുശ്രിക്കുകളെക്കുറി
ച്ചാണ് പരാമർശം. അവർ അല്ലാഹുവിനെക്കൂടാതെ ഈസാ, ഉസൈർ,
ബിംബങ്ങൾ തുടങ്ങി പല റബുകളെയും സങ്കൽപ്പിച്ചാരാധിച്ചു. അതു
കാരണം ആരാധന അവർ അല്ലാഹുവിന് സ്വന്തമായി നിഷ്കളങ്കരൂപ
ത്തിൽ നിർവഹിച്ചില്ല. ഇതുസംബന്ധമായ വിമർശനങ്ങൾക്ക് ഞങ്ങളുടെ
ബിംബാരാധന യഥാർത്ഥ ദൈവത്തിലെത്താനുള്ള നിമിത്തമാകുമെന്ന്
അവർ മറുപടി പറയുമായിരുന്നു.' (റൂഹുൽബയാൻ 8/70)


സുല്ലമിമാരുടെ സ്വന്തം നേതാവ് ശൗകാനി 🍔പോലും ഈ സൂക്തം
വിശദീകരിച്ച് ബിംബാരാധകർ നടത്തിയിരുന്ന ഉദ്ധ്യതരൂപത്തിലുളള വഴി കേടിനെക്കുറിച്ചാണ് ഈ പരാമർശമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
തൽഖദീർ 4/554 കാണുക.)

ഇതൊക്കെ കണ്ടില്ലെന്ന് നടിച്ചാണ് ആധു
നികപുത്തൻവാദികളുടെ നാടകാഭിനയം. സത്യത്തോട് നീതികാണിച്ചാൽ
 പ്രസ്ഥാനത്തിന്റെ നിലനിൽപ്പു നഷ്ട്ടപ്പെടുമെന്ന ഉറച്ചബോധ്യമാണ്
 അവരെ നയിക്കുന്നതെന്ന് ഈ സൂക്തത്തിന്റെ അർത്ഥത്തിൽ വരുന്ന
 ദുർവ്യാഖ്യാനങ്ങളും വെളിപ്പെടുത്തുന്നു.