🔰Part-8🔰

 🌴സുൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ അൽ ചിശ്തി അൽ അജ്മീരി(റ)🌴

🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳


                🔰Part-8🔰

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️


➖➖➖➖➖➖➖➖➖➖

*അല്ലാഹുവിൽ ഏല്പിച്ചു*

➖➖➖➖➖➖➖➖➖


*മുഈനുദ്ദീൻ ചിശ്ത്തി (റ) തന്റെ ജീവിതയാത്രയെക്കുറിച്ചു ഇന്ത്യയിലെ സദസ്സുകളിൽ വെച്ചു സംസാരിക്കാറുണ്ടായിരുന്നു* അതിന്റെ ചുരുക്കം ഇങ്ങനെയാകുന്നു 


'ബാഗ്ദാദിൽ വെച്ച് ഞാൻ എന്റെ ശൈഖും വഴികാട്ടിയുമായ ശൈഖ് ഉസ്മാൻ ഹാറൂനി (റ) അവർകളുമായി കണ്ടുമുട്ടി അതെന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു എന്നെ ആത്മീയ ലോകത്തേക്ക് കൈപിടിച്ചുയർത്തി ' 


ഹിജ്റ: 562 കാലം ശൈഖ് ശിഹാബുദ്ദീൻ സുഹ്റവർദ്ദി (റ) അവർകൾ അന്ന് ബഗ്ദാദിലുണ്ട് ആത്മീയ ലോകത്തേക്ക് കടന്നുവന്നിട്ടേയുള്ളൂ അദ്ദേഹം എന്റെ സഹവാസം ആഗ്രഹിച്ചു പിൽക്കാലത്ത് സുഹ്റവർദ്ദി ത്വരീഖത്തിന്റെ മഹാഗുരുവായി ഉയർന്നുവന്ന ശൈഖ് ശിഹാബുദ്ദീൻ സുഹ്റവർദ്ദിക്ക് ഇത് വളരെയേറെ ഫലം ചെയ്തിട്ടുണ്ട് 


ഞാനും എന്റെ വന്ദ്യഗുരുവും മക്ക ലക്ഷ്യമാക്കിയുള്ള ദീർഘയാത്രയിലാണ് ഒരു പട്ടണത്തിലിറങ്ങി അവിടത്തെ  ഖാൻഖാഹിൽ ചെന്നു കുറെ ദർവേശുമാരെ കണ്ടു അല്ലാഹുവിനോടുള്ള സ്നേഹത്തിൽ സ്വയം മറന്നു മയങ്ങുന്നവർ പരിസരം മറന്നവർ  


അവരോട് ആശയവിനിമയം നടത്താൻ പോലും കഴിഞ്ഞില്ല അവരുടെ അബോധാവസ്ഥയിൽ നിന്ന് ഉണർന്നതേയില്ല  


പിന്നീട് ഞങ്ങൾ ഫലൂജ എന്ന സ്ഥലത്തെത്തി അവിടത്തെ പ്രധാന മസ്ജിദിൽ ഏതാനും ദിവസം താമസിച്ചു   


യാത്രയിലുടനീളം ശൈഖിന്റെ യാത്രാസാമഗ്രികളെല്ലാം ഞാൻ തലയിൽ ചുമക്കുകയായിരുന്നു പാചകം ചെയ്യുക, വസ്ത്രമലക്കുക തുടങ്ങിയ സേവനങ്ങളും ചെയ്തു  


ദീർഘയാത്രയുടെ അവസാനം ഞങ്ങൾ പുണ്യമക്കാശരീഫിലെത്തി ആവേശപൂർവ്വം ത്വവാഫ് ആരംഭിച്ചു   


എന്റെ വന്ദ്യരായ ശൈഖ് എന്നെ അല്ലാഹുവിൽ ഏല്പിക്കാൻ പോവുകയാണ് അവിടത്തെ പുണ്യംനിറഞ്ഞ കൈകൊണ്ട് ഈ എളിയവന്റെ കൈ പിടിച്ചു കൈ ഉയർത്തിപ്പിടിച്ചുകൊണ്ട് അദ്ദേഹം പ്രാർത്ഥിച്ചു  


അല്ലാഹുവേ 


കാരുണ്യവാനായ അല്ലാഹുവേ 

റഹ്മാനും റഹീമുമായ റബ്ബേ....

മുഈനുദ്ദീനെ സ്വീകരിക്കൂ  

മുഈനുദ്ദീനെ സ്വീകരിക്കൂ  


എന്തൊരു നിഷ്കളങ്കമായ ശബ്ദം എത്ര പ്രതീക്ഷാനിർഭരമായ പ്രാർത്ഥന എത്ര താഴ്മയായ തേട്ടം   

 

മുഈനുദ്ദീൻ സർവ്വവും ശൈഖിന്റെ പാദത്തിൽ സമർപ്പിച്ച് വിനയാന്വിതനായി നിൽക്കുകയാണ്   


ശൈഖ് മുരീദിനുവേണ്ടി അല്ലാഹുവിനോട് താണുകേണപേക്ഷിക്കുകയാണ്  സർവ്വ ലോകങ്ങളും കോരിത്തരിച്ചുപോയ നിമിഷം

അപ്പോൾ  ഒരു ശബ്ദം കേട്ടു ഗുരുവും ശിഷ്യനും വ്യക്തമായി കേട്ടു 


'ഖബിൽനാ മുഈനുദ്ദീൻ' 

മുഈനുദ്ദീനെ നാം സ്വീകരിച്ചിരിക്കുന്നു  


ശൈഖിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി അല്ലാഹുവിന് നന്ദി പറയാൻ വാക്കുകളില്ല  


റൂഹ് പിടഞ്ഞുപോയ നിമിഷങ്ങൾ 

മുഈനുദ്ദീൻ (റ) കരഞ്ഞു പറയാൻ വാക്കുകൾ കിട്ടുന്നില്ല 

അഭിവന്ദ്യരായ ശൈഖ് തന്നെ അല്ലാഹുവിൽ ഏല്പിച്ചു കഴിഞ്ഞു അല്ലാഹു എന്നെ സ്വീകരിച്ചു  ഈ നടന്ന പ്രാർത്ഥന അതാണെന്റെ സമ്പാദ്യം അമലുകൾ ഓരോന്നായി പൂർത്തിയാക്കി  


ഇനി പുണ്യ മദീനയിലേക്ക് ലോകാനുഗ്രഹിയായ മുഹമ്മദ് മുസ്തഫ (സ) മദീനയിലെ റൗളാശരീഫിൽ അന്ത്യവിശ്രമം കൊള്ളുന്നു 

തന്റെ വന്ദ്യരായ ഉപ്പൂപ്പ 

ഉപ്പവഴിയും ഉമ്മ വഴിയുമുള്ള പിതൃപരമ്പര ഈ ഉപ്പൂപ്പയിൽ എത്തിച്ചേരുന്നു  ഉപ്പൂപ്പയോടുള്ള നിഷ്കളങ്ക സ്നേഹം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ചുണ്ടിൽ സ്വലാത്ത് തന്നെ   


ഞങ്ങൾ പുണ്യറൗളാശരീഫിലെത്തി വന്ദ്യരായ ശൈഖ് എന്നോടിങ്ങനെ പറഞ്ഞു 


'മുഈനുദ്ദീൻ സലാം പറഞ്ഞോളൂ....'  വിറയ്ക്കുന്ന ചുണ്ടുകൾകൊണ്ട് സലാം ചൊല്ലി  


'അസ്സലാമു അലൈക്കും യാ സയ്യിദൽ മുർസലീൻ' 


വൈകിയില്ല സലാം മടക്കുന്ന ശബ്ദം കേട്ടു 

'വ അലൈക്കസ്സലാം യാ വലദീ ഖുത്വുബുൽ മശാഇഖ് ' 

മശാഇഖന്മാരുടെ ഖുത്വുബായ മകനേ നിനക്ക് സലാം  


ഖാജാ ഉസ്മാൻ ഹാറൂനി (റ) ഇങ്ങനെ പറഞ്ഞു: 


'ഇപ്പോൾ നീ ആത്മീയതയുടെ പൂർണ്ണത പ്രാപിച്ചിരിക്കുന്നു ' 


കുറച്ചു ദിവസം താമസിച്ചു പിന്നെ മടക്കയാത്ര റൗളാ ശരീഫിൽ ചെന്നു ഉപ്പൂപ്പയോട് സലാം പറഞ്ഞു 


ശൈഖിന്റെ കൂട്ട മടക്കയാത്ര 

മടക്കയാത്രയിൽ ഒരു കൂട്ടം ദർവേശുമാരെ കണ്ടു ഔശ് എന്ന സ്ഥലത്തെത്തിയപ്പോൾ ശൈഖ് ബഹാഉദ്ദീൻ ഔശ് (റ) അവർകളെ കണ്ടു   


ഞങ്ങൾ ബഡാക് ഷാൻ എന്ന പ്രദേശത്തെത്തി പല ദർവേശുമാരെയും കണ്ടു അവിടെ നിന്ന് ബുഖാറയിൽ വന്നു ദിവസങ്ങളോളം താമസിച്ചു മജ്ലിസുകളിൽ പങ്കെടുത്തു    


ദീർഘ യാത്രകൾക്കിടയിൽ വർഷങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു ഒടുവിൽ ഞങ്ങൾ ബാഗ്ദാദിൽ തിരിച്ചെത്തി  


ശൈഖ് ഉസ്മാൻ ഹാറൂനി (റ) രിയാളയിൽ മുഴുകി ഏകാന്തതയിൽ ഇരുന്ന് ആരാധന ശൈഖിനെ ബാഗ്ദാദിൽ കണ്ടെത്തിയ ശേഷമുള്ള പത്ത് വർഷങ്ങൾ നിരന്തര യാത്രകളായിരുന്നു  


ശൈഖ് അവർകളുടെ ബെഡ്, പുതപ്പ്, വെള്ളപ്പാത്രം തുടങ്ങിയ സാധനങ്ങൾ ഖാജാ മുഈനുദ്ദീൻ ശിരസ്സിൽ ചുമന്നുകൊണ്ട് പോവുകയായിരുന്നു

പത്ത് വർഷങ്ങൾ യാത്രക്കിടയിൽ ചോർന്നുതീർന്നു അടുത്ത പത്ത് വർഷത്തേക്കുള്ള യാത്ര ആരംഭിക്കുകയായി ഓരോ യാത്രയിലും നിരവധി പരീക്ഷണങ്ങൾ വരും  യാത്ര ക്ഷീണം, വിശപ്പ്, ഉറങ്ങാൻ കഴിയാതിരിക്കുക, വഴിയിലെ ബുദ്ധിമുട്ടുകൾ  എല്ലാം സഹിക്കുക ക്ഷമിക്കുക ക്ഷമയിലൂടെ ശൈഖിന്റെ പൊരുത്തം നേടുക ശൈഖിന്റെ തൃപ്തിയിലൂടെ അല്ലാഹുവിന്റെ തൃപ്തി നേടുക.


ഔശ് പ്രദേശത്തെ ആളുകൾ ആഹ്ലാദം കൊള്ളുകയാണ് എല്ലാ വീടുകളിലും ആനന്ദം  മഹാന്മാരായ രണ്ട് ഔലിയാക്കന്മാർ എത്തിയിരിക്കുന്നു  അവരെക്കൊണ്ട് ബർക്കത്ത് സിദ്ധിക്കണം 


കുഞ്ഞുങ്ങളെയും എടുത്തു കൊണ്ടാണ് ചിലർ വരുന്നത് 

ഒരു നോട്ടം ഒരു വാക്ക് ഒരു മന്ദഹാസം ഒരു സ്പർശനം അതിനു വേണ്ടി ആളുകൾ തിരക്ക് കൂട്ടുന്നു   


വന്നതാരൊക്കെയാണ്? 


പ്രസിദ്ധനായ ഖാജാ ഉസ്മാൻ ഹാറൂനി ചിശ്ത്തി അവർകൾ

പ്രിയ ശിഷ്യൻ ഖാജാ മുഈനുദ്ദീൻ ചിശ്ത്തി അവർകളും 


ഒരു ഉമ്മ തന്റെ മകനെയും  കൊണ്ടുവന്നു മകന് ബിസ്മി എഴുതിക്കൊടുക്കണം മഹാന്മാർ ബിസ്മി എഴുതി വായിച്ചുകൊടുത്താൽ തന്റെ കുട്ടി മഹാ പണ്ഡിതനായിത്തീരുമെന്ന് ഉമ്മ മനസ്സിലാക്കിയിട്ടുണ്ട് 


മകന് പ്രായമെത്രയായി? മുഈനുദ്ദീൻ (റ) ചോദിച്ചു 

നാല് വർഷം നാല് മാസം നാലു ദിവസം 

എങ്കിൽ അത്ഭുത ബാലൻ തന്നെ പിൽക്കാലത്ത് ലോകമറിയുന്ന ആരിഫ് ആയിത്തീരും  


ബിസ്മി എഴുതാനുള്ള പലക കൊണ്ടുവന്നിട്ടുണ്ട് 

കുട്ടിയുടെ പേര്? 

ഖുത്വുബുദ്ദീൻ 


അതെ, ഭാവിയെ ഖുത്വുബ് തന്നെ 


'പലക തരൂ' മുഈനുദ്ദീൻ ആവശ്യപ്പെട്ടു 

കുട്ടി പലക കൊടുത്തു മുഈനുദ്ദീൻ എഴുതാൻ പോവുകയാണ് അപ്പോൾ ശൈഖ് ഉസ്മാൻ ഹാറൂനി (റ) പറഞ്ഞു: 


'മുഈനുദ്ദീൻ എഴുതാറായിട്ടില്ല അല്പംകൂടി കാത്തിരിക്കൂ  ഖാളി ഹമീദുദ്ദീൻ നാഗോരി വന്നുചേരും ഖുത്വുബുദ്ദീന് അദ്ദേഹം ബിസ്മി എഴുതിക്കൊടുക്കട്ടെ 


പിൽക്കാലത്ത് ഡൽഹി ആസ്ഥാനമായി ഇന്ത്യയിൽ ഇസ്ലാംമത പ്രചരണം നടത്തിയ മഹാപുരുഷൻ ഖാജാ ഖുത്വുബുദ്ദീൻ ബക്തിയാർ കഅ്കി (റ) ആയിരുന്നു അന്ന് ബിസ്മി എഴുതിക്കാൻ വന്ന ആ കുട്ടി പിന്നീട് ഗുരുവും ശിഷ്യനും സീസ്ഥാനിലേക്കു പോയി അവിടെ വെച്ച് ദർവേശ് സദറുദ്ദീൻ മുഹമ്മദ് അഹമ്മദ് സീസ്ഥാനിയെ കണ്ടു ഏതാനും ദിവസങ്ങൾ അവിടെ താമസിച്ചശേഷം സ്ഥലംവിട്ടു 


തുടരും....


🔳🔲🔳🔲🔳🔲🔳🔲🔳🔲🔳

CLICK HERE TO GET FULL PART

🌴സൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ അൽ ചിശ്തി അൽ അജ്മീരി(റ)🌴PART 01 -24

*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*


🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊