🔰Part-5🔰

 🌴സുൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ അൽ ചിശ്തി അൽ അജ്മീരി(റ)🌴

🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳


                🔰Part-5🔰

〰️〰️〰️〰️〰️〰️〰️〰️〰️〰️〰️

*ശൈഖ് ഉസ്മാൻ ഹാറൂനി (റ)*

➖➖➖➖➖➖➖➖➖



*മുഈനുദ്ദീന്റെ വിദ്യ തേടിയുള്ള സുദീർഘ യാത്ര വളരെ പ്രസിദ്ധമാണ്* ഖുറാസാനിൽ വെച്ച് വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയിരുന്നു 


ഓരോ ദിവസവും അത് പാരായണം ചെയ്തു കൊണ്ടിരുന്നു വിദ്യ നേടാനുള്ള അടങ്ങാത്ത ആഗ്രഹവുമായി ബുഖാറയിലെത്തി ലോകപ്രസിദ്ധ പണ്ഡിതനായ ഹിസാമുദ്ദീൻ അൽബുഖാരി (റ) അവർകളുടെ ദർസിൽ ചേർന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ യുവ പണ്ഡിതന്മാരോടൊപ്പം പഠിച്ചു തഫ്സീർ, ഹദീസ്, ഫിഖ്ഹ് എന്നീ വിജ്ഞാന ശാഖകളിൽ അവഗാഹം നേടി  


ഭാഷകളും അവയുടെ വ്യാകരണ നിയമങ്ങളും പഠിച്ചു ചരിത്രം പഠിച്ചു ബാഹ്യമായി നേടാൻ കഴിയുന്ന വിജ്ഞാന ശാഖകളൊക്കെ പഠിച്ചു പക്ഷെ വിജ്ഞാന ദാഹം ശമിക്കുന്നില്ല  


ആന്തരിക ജ്ഞാനം ലഭിക്കണം

അതെവിടെ കിട്ടും? ആർ തരും? 

മഖ്ബറകളിൽ അന്ത്യവിശ്രമം കൊള്ളുന്ന അനേകം ഔലിയാക്കളുണ്ട് അവ പല നാടുകളിലാണ് അത്തരം മഖ്ബറകൾ സിയാറത്ത് ചെയ്യണം   


ജീവിച്ചിരിക്കുന്ന ഔലിയാക്കന്മാരുണ്ട് അവരെയും സന്ദർശിക്കണം അതിനുവേണ്ടി ദീർഘയാത്രകൾ നടത്തി പല മഹാന്മാരെയും കണ്ടു ആത്മീയ കാര്യങ്ങൾ ചർച്ച ചെയ്തു പുതിയ വിവരങ്ങൾ പലതും ലഭിച്ചു പക്ഷെ, ദാഹം കൂടിക്കൂടി വന്നതേയുള്ളൂ അത് തീർക്കാനാർക്കും കഴിഞ്ഞില്ല  


സംസാരത്തിന്നിടയിൽ അദ്ദേഹം ഒരു മഹാന്റെ പേര് കേട്ടു മഹാനായ ശൈഖ് ഉസ്മാൻ ഹാറൂനി (റ)  

ഹാറൂൻ പട്ടണം (ചില ചരിത്രകാരന്മാർ ഹറൂൻ പട്ടണം എന്നു വിളിക്കുന്നു) 


അവിടെയാണ് ശൈഖ് ഉസ്മാൻ ഹറൂനിയുടെ ഖാൻഖാഹ് ആവേശപൂർവ്വം അങ്ങോട്ട് യാത്ര തിരിക്കണമെന്ന ആഗ്രഹം മനസ്സിലുറച്ചു അതുമുമ്പ് ഇറാഖിലേക്ക് പോവണമെന്ന ചിന്തയും മനസ്സിലുണർന്നു  


ഗൗസുൽ അഅ്ളം ശൈഖ് മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (റ) ബാഗ്ദാദിൽ കത്തി ലങ്കിനിൽക്കുന്ന കാലമാണ് എവിടെച്ചെന്നാലും ജീലാനി (റ) വിനെക്കുറിച്ചുള്ള സംസാരം കേൾക്കാം മുഈനുദ്ദീൻ ഓർമവെച്ച കാലം മുതൽ അത് കേൾക്കുന്നു വീട്ടിൽ എല്ലാവരും ബാഗ്ദാദിലെ ബന്ധുക്കളെക്കുറിച്ചു സംസാരിക്കുന്നു ബാഗ്ദാദിലെ അടുത്ത ബന്ധുക്കളിൽ ഒരാളാണ് മുഹ്‌യിദ്ദീൻ ശൈഖ് (റ)


ഹള്റത്ത് അബ്ദുല്ലാ ഹമ്പലിയുടെ പേരക്കുട്ടിയാണ് മുഹ്‌യിദ്ദീൻ ശൈഖ് (റ) അതേ ഹമ്പലിയുടെ പേരക്കുട്ടിയാണ് ബീവി മാഹിനൂർ മാഹിനൂറിന്റെ മകൻ മുഈനുദ്ദീൻ (റ ) 


മുഈനുദ്ദീൻ (റ) വിന്റെ ഉമ്മായുടെ സഹോദരനായി വരുന്നു മുഹ്‌യിദ്ദീൻ ശൈഖ് (റ) ഉമ്മ വഴി അമ്മാവൻ  


ഖാദിരിയ്യഃ ത്വരീഖത്ത് ലോകപ്രസിദ്ധമാണ് ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിറിലേക്ക് ചേർത്തിയാണ് ഖാദിരിയ്യഃ എന്ന് പറയുന്നത് ശൈഖ് മുഈനുദ്ദീൻ ചിശ്ത്തിയിലേക്ക് ചേർത്തി ചിശ്ത്തി ത്വരീഖത്ത് എന്നു പറയുന്നുവെന്ന് ചിലർ ധരിച്ചുവെച്ചിട്ടുണ്ട് അത് തെറ്റായ ധാരണയാണ് ശൈഖ് മുഈനുദ്ദീൻ ജനിക്കുന്നതിന്റെ വളരെ വർഷങ്ങൾക്കു മുമ്പുതന്നെ ചിശ്ത്തി ത്വരീഖത്ത് നിലവിലുണ്ട്  


അബൂ ഇസ്ഹാഖ് ശാമി (റ) വിൽ നിന്നാണ് ചിശ്ത്തി ത്വരീഖത്തിന്റെ തുടക്കം അബൂഇസ്ഹാഖ് ചെറുപ്പകാലത്ത് ത്വരീഖത്ത് സ്വീകരിക്കാൻ വേണ്ടി ബാഗ്ദാദിലെ ഹള്റത്ത് മുംശദ് അലാ ദിന്നൂരി (റ) നെ സമീപിച്ചു 


നിങ്ങളുടെ പേരെന്താണ്?- മുംശദ് (റ) ചോദിച്ചു 


'ഈ എളിയവനെ അബൂഇസ്ഹാഖ് ശാമി എന്നു വിളിക്കും വിനീതമായ മറുപടി ഉടനെ മുംശദ് (റ) പ്രഖ്യാപിച്ചു 


'ഇന്നുമുതൽ നിന്റെ പേര് അബൂഇസ്ഹാഖ് ചിശ്ത്തി എന്നായിരിക്കും നിന്റെ പിൻഗാമികളായി ഈ ത്വരീഖത്തിൽ പ്രവേശിക്കുന്നവരെല്ലാം ഖിയാമംനാൾ വരെ ചിശ്ത്തി എന്ന പേരിൽ അറിയപ്പെടും 


ആ പ്രഖ്യാപനം അക്ഷരംപ്രതി ശരിയായി പുലർന്നു  ഇന്നും ചിശ്ത്തി ത്വരീഖത്ത് സജീവമായി നിലനിൽക്കുന്നു ബുഖാറയിലെയും സമർഖന്തിലെയും വിദ്യാഭ്യാസം അവസാനിച്ചു ഇസ്ലാമിക വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും ലോക പ്രസിദ്ധമായ രണ്ടു കേന്ദ്രങ്ങളാണവ ഇവ  രണ്ടും റഷ്യയിലാണ് റഷ്യയിൽ ഇതുപോലുള്ള ഇസ്ലാമിക കേന്ദ്രങ്ങൾ പലതുണ്ട് മുസ്ലിംകൾ തിങ്ങിപ്പാർക്കുന്ന കേന്ദ്രങ്ങൾ എല്ലാ രംഗത്തും മുസ്ലിംകൾ മുൻപന്തിയിലാണ്  


റഷ്യയിലെ മഖ്ബറകൾ പലതും സന്ദർശിച്ചു ഔലിയാക്കന്മാരെ കണ്ടു ആത്മീയ വിജ്ഞാനം കരസ്ഥമാക്കി  എത്രയെത്ര മഹാന്മാർ റഷ്യയുടെ മണ്ണ് അന്ത്യവിശ്രമം കൊള്ളുന്നു അവരുമായുള്ള ആത്മബന്ധം ശക്തിപ്പെടുകയാണ്  ഇറാഖിലേക്ക് പോവാനുള്ള ആഗ്രഹം മനസ്സിനെ വല്ലാതെ അധീനപ്പെടുത്തുന്നു 


ഹിജ്റഃ 550 

മുഈനുദ്ദീന് വയസ്സ് ഇരുപത്

റഷ്യയോട് യാത്ര പറഞ്ഞു ഇറാഖ് യാത്ര ആരംഭിച്ചു വഴിയിൽ എത്രയെത്ര ഔലിയാക്കന്മാരെ കാണാനുണ്ട്   


ജീവിച്ചിരിക്കുന്നവർ മഖ്ബറകളിൽ അന്ത്യവിശ്രമം കൊള്ളുന്നവർ ചില മഖാമുകൾ ജനനിബിഢമാണ് ചിലതിൽ ആൾത്തിരക്കില്ല ജനത്തിരക്ക് കുറഞ്ഞ മഖാമുകളിൽ അന്ത്യവിശ്രമം കൊള്ളുന്നവരുടെ ആത്മീയ പദവികൾ എത്ര ഉന്നതമാണെന്നൊന്നും പൊതുജനങ്ങൾക്കറിയില്ല ഇരുപതുകാരനായ മുഈനുദ്ദീൻ അത് നന്നായറിയുന്നു ഹിജ്റഃ 551-ൽ മുഈനുദ്ദീൻ ഹസൻ സൽബരിയ്യ് (റ) ബാഗ്ദാദിലെത്തി 


ഔലിയാക്കന്മാരുടെ സുൽത്വാനെ കാണാൻ എത്തിയിരിക്കുകയാണ് സുൽത്വാനുൽ ഔലിയ ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി (റ) വിന്റെ ഖാൻഖാഹിലേക്ക് ഔലിയാക്കന്മാരും മുഹിബ്ബീങ്ങളും പ്രവഹിക്കുന്നു  


മുഈനുദ്ദീൻ ആ പ്രവാഹത്തിൽ അലിഞ്ഞു ആ ചരിത്ര നിമിഷം പിറന്നു വീണു രണ്ട് ആത്മീയ ശക്തികൾ നേർക്കുനേരെ കണ്ടുമുട്ടി സലാം ചൊല്ലി 


മഹബ്ബത്തിന്റെ കടലുകൾ ഒന്നായിച്ചേർന്നു അലയടിയുയർന്നു 'ഈ ചെറുപ്പക്കാരൻ അനേക ലക്ഷമാളുകൾക്ക് സന്മാർഗത്തിന്റെ വെളിച്ചം കാണിക്കും ഔലിയാക്കളിൽ അത്യുന്നത പദവി നേടും'  


മുഹ്‌യിദ്ദീൻ ശൈഖ് പ്രവചനം പിൽക്കാലത്ത് പുലർന്നു കുറെ നാളുകൾക്കു ശേഷം ഇറാഖ് വിട്ടു അറേബ്യ വഴി ഹാറൂൻ പട്ടണത്തിലേക്ക് യാത്ര പുറപ്പെട്ടു ശൈഖുമാർ മുരീദുമാരെ കഠിനമായ പരീക്ഷണങ്ങൾക്ക് വിധേയമാക്കുമെന്ന് കേട്ടിട്ടുണ്ട് പരീക്ഷണത്തിന്റെ കടുപ്പമനുസരിച്ച് മേൻമ കൂടും എന്തിനും തയ്യാറായിട്ടുള്ള പുറപ്പാട് 


ഒടുവിൽ മുഈനുദ്ദീൻ ആ പട്ടണത്തിലെത്തി ഉൽകണ്ഠ നിറഞ്ഞ മനസ്സുമായി ഖാൻഖാഹിലെത്തി നിരവധി ഖാദിമുകൾ പലവിധ ജോലികൾ ചെയ്തു കൊണ്ടിരിക്കുന്നു തനിക്കും അതിനവസരം കിട്ടിയെങ്കിൽ  


ശൈഖിനെ ദൂരെ നിന്നുകണ്ടു എന്തൊരു ഗാംഭീര്യം ഒരു ദിവസം ധൈര്യം സംഭരിച്ചു ശൈഖിന്റെ മുമ്പിലെത്തി സലാം ചൊല്ലി ശൈഖ് സലാം മടക്കി ശാന്തമായ മുഖം, കാര്യം അവതരിപ്പിക്കാൻ പറ്റിയ സമയം  


'ഈ എളിയവനെ ഇവിടത്തെ അടിമയായി സ്വീകരിച്ചാലും ' 


മറുപടി വന്നത് ഇങ്ങനെയായിരുന്നു 

  

'മകനേ....' എന്റെ ഭാരം താങ്ങാൻ തന്നെ എന്നെക്കൊണ്ടാവുന്നില്ല പിന്നെങ്ങനെ ഞാൻ നിന്റെ ഭാരം കൂടി വഹിക്കും' 


'ഇവിടെ നൂറ് കണക്കിന് ഖാദിമുകളുണ്ടല്ലോ' എന്നെക്കൂടി അവരോടൊപ്പം ചേർത്താലും' 


'അവർക്കെന്തറിയാം? ഞാൻ തന്നെ ലക്ഷ്യമന്വേഷിച്ചു നടന്നു വിഷമിക്കുകയാണെന്ന കാര്യം അവർക്കറിയില്ല അവരെ നേർമാർഗത്തിലേക്കു നയിക്കാൻ ഞാൻ പ്രാപ്തനാണെന്നാണ് അവർ ധരിച്ചുവെച്ചിരിക്കുന്നത് 


'ഞാനും അങ്ങെയെപ്പറ്റി അങ്ങനെ തന്നെയാണ് ധരിച്ചിരിക്കുന്നത് അങ്ങയെപ്പറ്റി നല്ലതല്ലാത്ത ഒരു ചിന്തയും എന്റെ മനസ്സിലില്ല എന്നെ ഇവിടുത്തെ അടിമയായി സ്വീകരിച്ചാലും 


മുഈനുദ്ദീൻ കേണപേക്ഷിച്ചു ശൈഖിന്റെ മനസ്സലിഞ്ഞു ഖാദിമായി സ്വീകരിച്ചു  

 

വളരെ സന്തോഷമായി സേവനത്തിനുള്ള ഒരു സന്ദർഭവും പാഴാക്കാരുത് രാത്രി ഉണർന്നിരിക്കണം ശൈഖ് എപ്പോഴെങ്കിലും ഉണർന്നാൽ വെള്ളത്തിന്റെ ആവശ്യം വരും വെള്ളപ്പാത്രവുമായി ഓടിച്ചെല്ലും പാദരക്ഷകൾ എടുത്തുകൊടുക്കും ചൂടുവെള്ളം ചോദിച്ചാൽ ഉണ്ടാക്കിക്കൊടുക്കും 


ഖിദ്മത്തിന് വേണ്ടി ആവേശത്തോടെ കാത്തിരുന്നു ശൈഖിന്റെ ഓരോ ചലനവും മുഈനുദ്ദീൻ ശ്രദ്ധിച്ചു മനസ്സിലാക്കി ശൈഖിന്റെ ജീവിതമാകുന്ന മഹൽഗ്രന്ഥം സൂക്ഷ്മതയോടെ പഠിക്കുകയായിരുന്നു ജീവിതത്തിലെ അഭിരുചികളും താൽപര്യങ്ങളും ഉപേക്ഷിച്ചു നല്ല ഭക്ഷണമില്ല ഉറക്കമില്ല സദാനേരവും ആരാധനകളിൽ തന്നെ 


മുഈനുദ്ദീന് എപ്പോഴും വുളൂ കാണും മലമൂത്ര വിസർജ്ജന സമയത്ത് മാത്രമാണ് വുളൂഅ് നഷ്ടപ്പെടുക അത് കഴിഞ്ഞ ഉടനെ വുളൂ എടുക്കും കടുത്ത ത്യാഗങ്ങളുടെയും പരീക്ഷണങ്ങളുടെയും കാലം ഈ നില ഇരുപത് വർഷക്കാലം തുടർന്നു 


ശൈഖ് ഉസ്മാൻ ഹാറൂനി (റ) അഗാധ പണ്ഡിതനാണ് പക്ഷേ, പാണ്ഡിത്യം ഈ ഘട്ടത്തിൽ പുറത്ത് കാണിക്കുന്നില്ല അതു കാരണം ആളുകൾ സംശയത്തിലായി 


കറാമത്തുകൾ കാണിക്കാൻ ശക്തിയുണ്ട് പക്ഷേ, ഈ ഘട്ടത്തിൽ കറാമത്തുകൾ കാണിക്കുന്നില്ല മുരീദുമാർ പോലും സംശയലുക്കളായി മാറി 


ഇൽമ് കാണുന്നില്ല കറാമത്തുമില്ല ഇദ്ദേഹം മുറബ്ബിയായ ശൈഖ് തന്നെയോ? ജനമനസ്സുകളിൽ ചോദ്യമുയർന്നു ആളുകൾ അകലാൻ തുടങ്ങി മുരീദന്മാർ പിൻവാങ്ങി ഖാദിമുകളുടെ എണ്ണം ചുരുങ്ങി മുഈനുദ്ദീൻ ക്ഷമിച്ചിരുന്നു  


എല്ലാവരും പോയത് കണ്ടില്ലേ? നിനക്കും പോയിക്കൂടേ? എന്റെ കൈവശം  വല്ലതുമുണ്ടായിരുന്നെങ്കിൽ അവരൊക്കെ എന്നെ വിട്ടു പോകുമായിരുന്നോ? ശൈഖ് ചോദിച്ചു സഹിക്കാൻ കഴിയാത്ത ചോദ്യം  


മുഈനുദ്ദീൻ കരഞ്ഞു പോയി അതീവ സങ്കടത്തോടെ മറുപടി പറഞ്ഞു 


'ഞാനങ്ങയെ വിട്ടുപോവില്ല ഞാനങ്ങയുടെ അടിമയാണ് ഞാനങ്ങയെ ശൈഖായി സ്വീകരിച്ചു ഞാൻ ഇവിടം വിട്ടുപോവില്ല ' 


ആ വാക്കുകൾ ശൈഖിന്റെ മനസ്സിൽ പതിഞ്ഞു മുരീദിന്റെ മുഖത്തേക്ക് കരുണയോടെ നോക്കി മുരീദ് ആശ്വാസത്തോടെ നെടുവീർപ്പിട്ടു 


ഖാജാ ഉസ്മാൻ ഹാറൂനി ചിശ്തി അവർകളെ ശൈഖായി കിട്ടിയത് തന്റെ ജീവിതത്തിലെ മഹാ ഭാഗ്യമായി മുഈനുദ്ദീൻ കരുതി രണ്ടര വർഷകാലം അദ്ദേഹത്തോടൊപ്പം കഴിഞ്ഞു   


ഒട്ടനേകം കാര്യങ്ങൾ കണ്ടും കേട്ടും അനുഭവിച്ചും പഠിച്ചു എത്രയെത്ര മജ്ലിസുകൾ ഉപദേശങ്ങൾ ഇനിയും ഒരുപാട്  കേന്ദ്രങ്ങളിൽ പോവാനുണ്ട് പല മഹാന്മാരെയും കാണാനുണ്ട് ശൈഖ് യാത്രക്കുള്ള അനുമതി നൽകി മുഈനുദ്ദീൻ ചിശ്ത്തി (റ ) ദീർഘ യാത്ര പുറപ്പെട്ടു 


അക്കാലത്ത് ജീവിച്ചിരുന്ന ലോക പ്രസിദ്ധരായ ദർവേശുമാരെ തേടിയാണ് പുറപ്പെട്ടത് അവരുടെ ദറജകൾ എത്ര ഉന്നതമാണെന്ന് ശൈഖിൽ നിന്ന് തന്നെ കേട്ടു മനസ്സിലാക്കിയിരുന്നു  


സിറിയയിലെത്തി സുൽത്താൻ നൂറുദ്ദീൻ മഹമൂദാണ് സിറിയയുടെ ഭരണാധികാരി ധാരാളം വൈജ്ഞാനിക സാംസ്കാരിക കേന്ദ്രങ്ങൾ വളർന്നു വന്നിട്ടുണ്ട്  


 ലോപ്രസിദ്ധനായ ശൈഖ് ഔഹദ് മുഹമ്മദ് അൽ വാഹിദി ഗസ്നവി (റ) അവർകൾ ഒരു ഗുഹയിലാണ് തമാസം മുഈനുദ്ദീൻ വിജനമായ ഗുഹയിലെത്തി മഹാനെ കണ്ടു മറക്കാനാവാത്ത രംഗം ആ ഗുഹയിൽ രണ്ട് സിംഹങ്ങളുണ്ടായിരുന്നു  


ഒരിക്കലും മറക്കാനാവാത്ത ഉപദേശം ലഭിച്ചു  പിൽക്കാലത്ത് ഇന്ത്യയിലെ മജ്ലിസുകളിൽ

സംസാരിക്കുമ്പോൾ ഈ കൂടിക്കാഴ്ചയെക്കുറിച്ച് വികാരാവേശത്തോടെ മുഈനുദ്ദീൻ (റ) അനുസ്മരിക്കാറുണ്ടായിരുന്നു  


ശൈഖ് ഔഹദ് മുഹമ്മദ് അൽവാഹിദി ഗസ്നവി (റ) അവർകൾ വന്യജീവികളെ സാക്ഷി നിർത്തിക്കൊണ്ട് വളരെ ഗൗരവത്തിൽ സംസാരിച്ചത് നിസ്കാരത്തെക്കുറിച്ചായിരുന്നു നിസ്കാരം കൃത്യമായി നിലനിർത്തുന്നവർക്ക് ലഭിക്കാൻ പോവുന്ന പ്രതിഫലം പറഞ്ഞാൽ തീരില്ല  


ഒരിക്കലും മറക്കാത്ത ഓർമകളുമായി ആ മഹാനോട് യാത്ര പറഞ്ഞുപോന്നു മഹാൻ മുഈനുദ്ദീനെ നന്നായി അനുഗ്രഹിച്ചു  


പിന്നീടുള്ള യാത്ര ഇറാനിലേക്കായിരുന്നു ലോക പ്രസിദ്ധനായ സൂഫിവര്യൻ ശൈഖ് യൂസുഫ് ഹമദാലി അവർകളുടെ നാട് നിരവധി മഹാന്മാരെ കണ്ടുമുട്ടി  അനുഗ്രഹം നേടി 


ഇറാനിലെ മറ്റൊരു പട്ടണമായ തിബ്രീസിലേക്കാണ് അദ്ദേഹം പിന്നീട് പോയത് പ്രസിദ്ധനായ ഹള്റത്ത് ഖാജാ അബൂസഈദ് തിബ് രീസ് (റ) അവർകളെ ഇവിടെ വെച്ചാണ് കണ്ടുമുട്ടിയത്  പ്രസിദ്ധനായ ഹള്റത്ത് ജലാലുദ്ദീൻ തിബ് രീസി (റ) ഇദ്ദേഹത്തിന്റെ ശിഷ്യനാകുന്നു 


ഇന്ത്യൻ സൂഫി വിഹായസ്സിലെ ഉജ്ജ്വല താരമായ ഹള്റത്ത് നിളാമുദ്ദീൻ ഔലിയ ഇദ്ദേഹത്തെപ്പറ്റി രേഖപ്പെടുത്തിയതെന്താണെന്നോ? 'ഖാജാ അബൂസഈദ് തിബ് രീസി (റ) വിന്റെ മഹത്വം മനസ്സിലാക്കാൻ ഒരൊറ്റ കാര്യം നോക്കിയാൽ മതി ഹള്റത്ത് ജലാലുദ്ദീൻ തിബ് രീസിയെപ്പോലുള്ള എഴുപത് മഹാന്മാർ അദ്ദേഹത്തിന്റെ മുരീദന്മാർക്കിടയിലുണ്ടായിരുന്നു 


അങ്ങനെയുള്ള മഹാനിൽ നിന്ന് ആത്മീയ പ്രകാശവും അനുഗ്രഹവും നേടാൻ ചെറുപ്പക്കാരനായ മുഈനുദ്ദീന് കഴിഞ്ഞു  


പിന്നീട് മുഈനുദ്ദീൻ ഉസ്ത്തുറാബാദിലേക്കാണ് പോയത് ഏറെ പ്രശസ്തനായ ശൈഖ് നാസിറുദ്ദീൻ ഉസ്ത്തുറാബാദി (റ) അവർകളെ ഇവിടെവെച്ചു കണ്ടുമുട്ടി ഈ മഹാന്റെ വലിയ മഹത്വമായി സൂഫിയാക്കൾ എടുത്തു പറയുന്ന ഒരു കാര്യമുണ്ട് 


ആരീഫീങ്ങളുടെ സുൽത്താൻ എന്നറിയപ്പെടുന്ന ഹള്റത്ത് ശൈഖ് ബായസീദിൽ ബിസ്ത്വാമി (റ) അവർകളുമായുള്ള വളരെ സുദൃഢമായ ബന്ധം 


ശൈഖ് അബുയസീദിൽ ബിസ്ത്വാമി (റ) വിൽ നിന്ന് ഈ ആത്മീയ വെളിച്ചം മുഈനുദ്ദീൻ (റ) വിന് ഇപ്പോൾ ലഭച്ചു ശൈഖ് നാസിറുദ്ദീൻ ഉസ്ത്തുറാബാദിലൂടെ  


വീണ്ടും ബൂഖാറയിലെത്തി അവിടെവെച്ച് അന്ധനായ ദർവേശിനെ കണ്ടു നിങ്ങളുടെ കാഴ്ച എപ്പോഴാണ് നഷ്ടപ്പെട്ടത്? ഖാജ ചോദിച്ചു ഒരു മഹാ സംഭവത്തിന്റെ ഞെട്ടിക്കുന്ന വാർത്തയാണ് കേട്ടത് 


'ആത്മീയതയുടെ പദവിയിലെത്തിയ മഹാൻ മനസ്സിൽ അല്ലാഹുവിനെക്കുറിച്ചുള്ള ചിന്ത മാത്രം കാണുന്ന ഏത് സാധനത്തിലും അല്ലാഹുവിന്റെ സാന്നിധ്യം അനുഭവപ്പെടുന്നു എവിടെയും അല്ലാഹു കാഴ്ച, കേൾവി, ചിന്ത എല്ലാം അല്ലാഹു മാത്രം  അപ്പോൾ അത് സംഭവിച്ചു ഏതോ കാഴാചകളിൽ കണ്ണുകൾ ഉടക്കി ചിന്ത അതിലേക്ക് വഴുതിവീണു നിമിഷങ്ങളുടെ ചലനം   ആ അവസ്ഥയിലെത്തിയ വലിയ്യിന് സംഭവിച്ചുകൂടാത്ത കാര്യം പെട്ടെന്ന് മനസ്സ് നിയന്ത്രിച്ചു ഏകാഗ്രത വന്നു അതിനു മുമ്പെ ആ വിളിയാളം വന്നു  


'ഞാനല്ലാത്തതിലേക്ക് കണ്ണുകൾ തെറ്റുകയാണോ? ഉടനെ മനസ്സ് തുറന്നിങ്ങനെ പ്രാർത്ഥിച്ചു 'അല്ലാഹുവേ, നീയല്ലാത്തതിലേക്ക് തിരിയുന്ന കാഴ്ച നീ തന്നെ എടുത്തുമാറ്റുക' 


പറഞ്ഞു തീരും മുമ്പെ രണ്ടു കണ്ണുകളുടെയും കാഴ്ച പോയി അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിച്ച മഹാപുരുഷൻ അദ്ദേഹം മുഈനുദ്ദീനെ സ്വീകരിച്ചു നല്ല ഉപദേശങ്ങൾ നൽകി  അനുഗ്രഹിച്ചു  മനസ് നിറയെ സംതൃപ്തിയുമായി മുഈനുദ്ദീൻ (റ) മഹാനോട് യാത്ര പറഞ്ഞു: 


പിൽക്കാലത്ത് ഇന്ത്യയെലെ മജ്ലിസുകളിൽ ഈ സംഭവം അദ്ദേഹം വിവരിക്കുകയുണ്ടായി  


ശൈഖ് അബുൽ ഹസൻ  ഹർഖാനി (റ)വിന്റെ ദർഗയിലെത്തണം അത് ഹർഖാനിലാണ് ദീർഘമായി യാത്ര ചെയ്ത് ഹർഖാനിലെത്തി മഹാനുമായി ആത്മീയ ബന്ധം പുലർത്തി  


മുഈനുദ്ദീൻ (റ) സമർഖന്തിലെത്തി പലതവണ കണ്ട പ്രദേശമാണ് നിരവധി മഹാന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം  ശൈഖ് അബുല്ലൈസ് സമർഖന്തി (റ) വിന്റെ സന്നിധിയിലെത്തി അദ്ദേഹവും അനുയായികളും വളരെ അസ്വസ്ഥരായി കാണപ്പെട്ടു ഒരു വിവാദം കത്തിപ്പടരുകയായിരുന്നു  


അവിടുത്തെ മസ്ജിദ് സ്ഥിതി ചെയ്യുന്നത് ഖിബ് ലയുടെ ശരിയായ ദിശയിലാണോ അല്ലേ? 


മുഈനുദ്ദീൻ (റ) തന്റെ ആത്മീയ ശക്തിയും ഭൗതിക വിജ്ഞാനവും ഉപയോഗപ്പെടുത്തി മസ്ജിദ് ശരിയായ ദിശയിലാണെന്ന് ഉറപ്പ് വരുത്തി എല്ലാവർക്കും ആശ്വാസമായി 


വീണ്ടും ദീർഘയാത്ര അഫ്ഗാനിസ്ഥാനിലെ മംന (മഹ്ന) എന്ന പ്രദേശത്തെത്തി ഇവിടെ ധാരാളം കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടായിരുന്നു വഴിതെറ്റിപ്പോയ സമൂഹത്തെ നേർവഴിയിലെത്തിക്കാനുള്ള ശ്രമം തുടങ്ങി ഇത് വിജയിപ്പിക്കാൻ രണ്ടു വർഷക്കാലം അവിടെ താമസിക്കേണ്ടിവന്നു ഹള്റത്ത് ഖാജാ അബൂസഈദ് അബ്ദുൽ ഖാദിർ (റ) അവർകളുടെ മഖാമിൽ നിന്ന് ആത്മീയ വെളിച്ചം നേടി 


പിന്നീട് ഹർറാത്ത് എന്ന സ്ഥലത്തെത്തി ഹിജ്റ 481 ൽ മരണപ്പെട്ട ശൈഖ് അബ്ദുല്ലാ അൻസാരി (റ) വിന്റെ മഖ്ബറയിലെത്തി ഇബാദത്തുകൾ വർദ്ധിപ്പിച്ചു ഉറക്കമില്ലാ രാവുകൾ, ഇശാഇന്റെ വുളൂ കൊണ്ട് സുബ്ഹി നിസ്കരിച്ചു  


നബി (സ) തങ്ങളുടെ ഹിജ്റ കഴിഞ്ഞിട്ട് 560 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു ഹിജ്റ വർഷം 560 അവസാനിച്ചു   


പുതുവർഷം പിറന്നു മുഹർറം മുൽത്താനിലേക്ക് യാത്ര തിരിച്ചു പാക്കിസ്ഥാന്റെ ഭാഗമായ മുൽത്താനിൽ എത്തിച്ചേരുന്നത് ചരിത്ര സ്മരണകളുണർത്തുന്ന സുദിനത്തിൽ   ഹിജ്റ 561 മുഹറം 10 


മുൽത്താനിലെ അനുഭവങ്ങളെക്കുറിച്ച് മുഈനുദ്ദീൻ

പിൽക്കാലത്ത് പ്രസ്താവിച്ചതിങ്ങനെയായിരുന്നു


'മഹാനായൊരു ദർവേശിനെ ഞാൻ കണ്ടെത്തി തൗബയെക്കുറിച്ചാണ് സംസാരിച്ചത് ആരിഫീങ്ങളുടെ തൗബ മൂന്നു വിധത്തിലാണ് ഒന്ന് പാപങ്ങൾ വന്നു പോയല്ലോ എന്നോർത്ത് ലജ്ജിച്ച് തല താഴ്ത്തി തൗബ ചെയ്യുന്നു   


പാപങ്ങൾ വന്നു പോകുമോയെന്ന് ഭയന്നും വന്ന് പോയത് ഒഴിവാക്കാനും വേണ്ടിയുള്ള തൗബ  

കോപം, അസ്വസ്ഥത എന്നീ ദോഷങ്ങളിൽ നിന്ന് സ്വയം ശുദ്ധീകരണത്തിനുള്ള തൗബ 


കേട്ടതും പഠിച്ചതും പ്രയോഗികമാക്കി വീണ്ടും യാത്ര പാക്കിസ്ഥാനിലെ മറ്റൊരു പട്ടണമായ ലാഹോറിലേക്ക് സുൽത്താൻ, ഖുസ്രുമാലിക് ആയിരുന്നു അന്ന് ലാഹോർ ഭരിച്ചിരുന്നത് അദ്ദേഹത്തിന്റെ പിതാവ് ഖുശ്രുഷാ ആയിരുന്നു അദ്ദേഹത്തിന്റെ പിതാവ് പ്രസിദ്ധനായ ബഹ്റാം ഷാ 


ലാഹോറിലെത്തിയ ഉടനെ മുഈനുദ്ദീൻ (റ) പോയത് പ്രസിദ്ധ സൂഫിവര്യൻ ശൈഖ് പീർ അലി ഹജ് വീരി (റ) വിന്റെ  ദർഗയിലേക്കായിരുന്നു പീർ അലി ഹജ് വീരി (റ) കൂടുതൽ അറിയപ്പെടുന്നത് ദാദാ ഗഞ്ച് ബക് ഷ് എന്ന പേരിലാകുന്നു രാണ്ടാഴ്ചക്കാലം ഈ ദർഗയിൽ താമസിച്ചു ധാരാളമാളുകൾ കാണാനെത്തി 


ലാഹോറിൽ നിന്ന് നേരെ പോയത് ഗസനിയിലേക്ക് അൽപകാലത്തെ താമസത്തിന് ശേഷം ബൽഖ് പട്ടണത്തിലെത്തി  


ബൽഖിൽ നിന്ന് ഉസ്ത്വുറാബാദ്, റയ്യ്, വഴി ബാഗ്ദാദിൽ തിരിച്ചെത്തി ഇക്കാലത്ത് ശൈഖ് ഉസ്മാൻ ഹാറൂനി (റ) അവർകളും ദീർഘയാത്രയിലായിരുന്നു അദ്ദേഹവും ബാഗ്ദാദിൽ തിരിച്ചെത്തി ഗുരുവും ശിഷ്യനും കണ്ടുമുട്ടി 


ശിഷ്യൻ നല്ല ആത്മീയ ശിക്ഷണം നേടേണ്ടതുണ്ടായിരുന്നു അത്വർഷങ്ങളോളം നീണ്ട പഠനയാത്രക്കയച്ചത് എല്ലാം വിജയകരമായി പൂർത്തിയാക്കി മുരീദ് ഇതാ തിരിച്ചെത്തിയിരിക്കുന്നു ശൈഖ് പൂർണ്ണ സംതൃപ്തിയോടെ മുരീദിനെ സ്വീകരിച്ചു  


ശൈഖിൽ നിന്നുള്ള ശിക്ഷണത്തിന്റെ രണ്ടാം ഘട്ടം ഇവിടെ ആരംഭിക്കുന്നു ഹിജ്റ 562ൽ അവർ കണ്ടുമുട്ടി തുടർന്നുള്ള രണ്ട് പതിറ്റാണ്ടു കാലം ഗുരുവും ശിഷ്യനും ഒന്നിച്ചാണ് യാത്ര മഹാനായ ജുനൈദുൽ ബഗ്ദാദി (റ) വിന്റെ മസ്ജിദിൽ വെച്ച് ശിക്ഷണം ആരംഭിച്ചു  


തുടരും.,,,,,,,


🔳🔲🔳🔲🔳🔲🔳🔲🔳🔲🔳

CLICK HERE TO GET FULL PART

🌴സൽത്താനുൽ ഹിന്ദ് ഖാജാ മുഈനുദ്ദീൻ അൽ ചിശ്തി അൽ അജ്മീരി(റ)🌴PART 01 -24

*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*


🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

വല്ല പാകപ്പിഴവുമുണ്ടെങ്കിൽ പറഞ്ഞു തരണേ😊