🔥Part-12🔥അവസാന ഭാഗം💧കണ്ണീരിൽ കുതിർന്ന 💖പ്രണയം💖

FULL PART _ കണ്ണീരിൽ കുതിർന്ന പ്രണയം


           കണ്ണീരിൽ കുതിർന്ന

           💖പ്രണയം💖

🔘➖🔘➖🔘➖🔘➖🔘➖🔘


വായിച്ചു തുടങ്ങിയാൽ ഈ കഥ പൂർത്തിയാക്കാതിരിക്കില്ല                        


🌹🌹🌹🌹🌹🌹🌹🌹🌹🌹


                🔥Part-12🔥

             അവസാന ഭാഗം



പട്ടാളക്കാരെല്ലാം ഓടിമറഞ്ഞപ്പോൾ

ഉമൈമ ഈ ലോകത്തോട് വിടപറഞ്ഞിട്ടുണ്ടാവുമെന്നു കരുതി ഞാൻ തിരിച്ചുവന്നു.


അപ്പോൾ അവളിൽ ചെറിയ നിരക്കവും അനക്കവും  കണ്ടു.

ഞാനവളെ മലർത്തിക്കിടത്തി.

ചോരയിൽ കുളിച്ചുകിടക്കുന്ന മുഖം.


പെട്ടെന്നവൾ കണ്ണുതുറന്നു എന്നെ നോക്കിയിട്ട് അവൾ ചോദിച്ചു ഉമറെ നീ എനിക്കൊരു ഉപകാരം ചെയ്യുമോ?

എന്നെയൊന്ന് അബ്‌ദുല്ലയുടെ അടുത്ത് കൊണ്ടുപോയി കിടത്തുമോ?  


ഞാനവളെ വാരിയെടുത്തു അബ്‌ദുല്ലാൻ്റെ അടുത്തുകൊണ്ടുപോയി കിടത്തി.


അവൾ പറഞ്ഞു അബ്‌ദുല്ലാ..

നീ പോയ മാർഗത്തിലേക്ക് എന്റെ പിതാവിന്റെ പട്ടാളക്കാർ എന്നെയും പറഞ്ഞു വിട്ടിരിക്കുന്നു.


എന്നിട്ടവൾ ചോദിച്ചു ഉമറെ

വല്ലാത്ത ദാഹമുണ്ടെനിക്ക്. കുറച്ചു വെള്ളം കിട്ടുമോ?

 

മരുഭൂമിയിൽ എവിടുന്നു വെള്ളം കിട്ടാൻ.

ഞാൻ അവളെ നിരാശപ്പെടുത്തണ്ടെന്നു

കരുതി പുറത്തേക്കിറങ്ങി.

എന്നിട്ട് ഞാൻ ലാത്തയേയും ഉസ്സയേയും വിളിച്ചു പ്രാർത്ഥിച്ചു. അവളൊന്നു പെട്ടെന്ന് മരിച്ചുപോകാൻ.

എന്നിട്ടു ഞാൻ മുന്നോട്ട് വെറുതെ നടന്നു.


ദീൻ വിശ്വസിക്കാത്ത ഈ ഉമറിനെ അന്നും എന്റെ പടച്ചവൻ കൈവിട്ടിട്ടില്ല.

മരുഭൂമിയിലെ പാറക്കെട്ടുകൾക്കുള്ളിൽ അല്പം തെളിഞ്ഞുനിൽക്കുന്ന വെള്ളം കണ്ടപ്പോൾ

ഒരാവേഷത്തോടെ ഞാൻ അതു കോരിയെടുത്തു തിരികെയോടി.

അപ്പോൾ ഞാൻ പ്രാർത്ഥിച്ചു

അവൾ മരിക്കരുതെയെന്ന്.


എന്റെ കയ്യിലുള്ള വെള്ളം കണ്ടപ്പോൾ ഒരാവേഷത്തോടെ ദാഹിച്ചുപരവശയായ ഉമൈമ ഒന്നെഴുന്നേൽക്കാൻ ശ്രമിച്ചു.

പക്ഷെ ആവൾക്ക് കഴിയുന്നില്ല..

അവളവിടെത്തന്നെ വീണപ്പോൾ ഞാൻ പറഞ്ഞു : നീ എഴുന്നേൽക്കണ്ട മോളെ ഞാൻ  വായിലേക്കൊഴിച്ചുതരാം.


അവൾ ആർത്തിയോടെ വായതുറന്നു.

എന്റെ കയ്യിലുള്ള വെള്ളം ഞാൻ വായിലേക്ക് ഒഴിച്ച് കൊടുക്കുമ്പോൾ മനുഷ്യമനഃസാക്ഷിയുള്ളവർക്ക് കണ്ടുനിൽക്കാൻ പറ്റാത്ത കാഴ്ചയാണ് ഞാൻ കണ്ടത്.


അമ്പ് തറച്ച ദ്വാരത്തിലൂടെ ചോരയും പതയുമായി വെള്ളം പുറത്തേക്കു ഒലിച്ചു വരുന്ന ദാരുണമായ കാഴ്ച.


എന്റെ കയ്യിലുള്ള അവസാന തുള്ളിയും അവളുടെ നാവിലേക്കുറ്റിച്ചു കൊടുത്തിട്ട് ഒന്നും ചെയ്യാൻ കഴിയാതെ ഒരു വല്ലാത്ത അവസ്ഥയിൽ ഞാനവിടെ ഇരുന്നു.


അപ്പോൾ അവളെന്നെ ഞെട്ടിച്ചുകൊണ്ടൊരു ചോദ്യം ചോദിച്ചു!!!


ഉമറെ..... നീഎന്നെ രക്ഷിക്കുമോ എന്ന്....


ഞാനവളുടെ മുഖത്തുനോക്കിയിട്ടു ചോദിച്ചു ഉമൈമാ..... 

നീ എന്താണീ പറയുന്നത്

ശ്വാസനാളവും അന്നനാളവും

ഒരുപോലെ മുറിഞ്ഞുകിടക്കുന്ന നിന്നെ രക്ഷപ്പെടുത്താനോ.


പിൽക്കാലത്തു കറാമത്തുകൾ ഒരുപാട് കാണിച്ച മഹാനായ ഉമർ (റ) പറയുന്നു. നിന്നെ രക്ഷിക്കാൻ എന്റെ കയ്യിൽ മായാജാല വിദ്യകളൊന്നുമില്ല.


അപ്പോൾ അവളെന്നോട് പറഞ്ഞു എന്നെ രക്ഷപ്പെടുത്തേണ്ടത് ജീവിതത്തിലേക്കല്ല.

മരണത്തിലേക്കാണ്!!!


ഒരുപാട് നേരമായി അമ്പ് തറച്ചുകിടക്കുന്നു.

ഈ അമ്പൊന്നു പറിച്ചുമാറ്റി

അസഹ്യമായ വേദനയൊന്നു മാറ്റി എനിക്കൊന്നു മരിക്കണം.


ഞാൻ പറഞ്ഞു എന്റെ മോളെ നിന്റെ ചങ്കിൽനിന്നും അമ്പ് പറിച്ചെടുക്കാനുള്ള കൈക്കരുത്ത് എനിക്കില്ല.

അബ്‌ദുല്ല ആണായിരുന്നു.

പറിക്കെടാ എന്ന് പറഞ്ഞപ്പോൾ ഞാൻ പറിച്ചിട്ടുണ്ട്.

നീയൊരു പെണ്ണല്ലേ ഉമൈമാ...


അവൾ പറഞ്ഞു നീ പറയുന്നതൊന്നും എനിക്ക് കേൾക്കേണ്ട.

നീയൊന്നു അമ്പ് പറിച്ചുതാ.


ഞാൻ ചോദിച്ചു : നിന്റെ മുഖത്തുനോക്കി ഞാൻ എങ്ങനെ അമ്പ് പറിക്കും ഉമൈമാ.


അവസാനം അവളുടെ ആഗ്രഹം സഫലീകരിക്കാൻ വേണ്ടി അവളുടെ മുഖംനോക്കാതെ ഞാൻ അമ്പ് വലിച്ചു.

പക്ഷെ ലക്ഷ്യത്തിലേക്കല്ല എന്ന് തോന്നിയതുകൊണ്ടാവണം  കാരിരുമ്പിന്റെ കരുത്തുള്ള അവൾ എന്റെ കൈപിടിച്ച് അമ്പിൻ്റെ തുഞ്ചത്ത് കൊണ്ടുപോയി വെച്ചിട്ട് പറഞ്ഞു :  ഇനി വലിക്കണം ഉമറെ.


ഏതായാലും അവൾ മരിക്കും. ഞാൻ അമ്പ് പിടിച്ചു ഒറ്റവലി. അമ്പ് പുറത്തേക്കു വന്നു.

ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ ചോര ചാലിട്ടൊഴുകുന്ന ഉമൈമയേയാണ് കണ്ടത്.

അവൾ എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്.

അതൊരു വസ്വീയത്താകുമെന്നു കരുതി അവളുടെ ചുണ്ടിലേക്ക് എന്റെ ചെവി ഞാൻ വെച്ചു.

പക്ഷെ അവൾ  പരിശുദ്ധ 

ശഹാദത്തു കലിമ ഉരുവിടുകയായിരുന്നു.


രണ്ടു ഇണക്കുരുവികളും ഈ ലോകത്തോട് വിടപറഞ്ഞു.


ചെറുപ്പത്തിൽ ഒരുമിച്ച് കളിച്ചും സ്നേഹിച്ചും ജീവിച്ചവർ മരിച്ചതും ഒരുമിച്ച്.


രണ്ടുപേരുടേയും മയ്യിത്ത് ഞാൻ അവിടെത്തന്നെ മണ്ണുവെട്ടി കുഴിച്ചുമൂടി...


എന്നിട്ട് ഞാൻ നേരെ മക്കയിലേക്ക് വന്നു.

ഈ കഥ ഞാൻ ആരോടും പറഞ്ഞില്ല.


കുറച്ചു നാളുകൾക്കു ശേഷം മക്കയിലെ ദാറുന്നദവ എന്ന വീട്ടിൽ വെച്ച് ഒരു പരസ്യം നടന്നു.

എന്റെ ഉമ്മാന്റെ സഹോദരനായ അബൂജാഹിലാണ് വിളംബരം നടത്തിയത്.


വിശാലമായ ബാക്കി കഥ സമയപരിമിതിമൂലം ചുരുക്കുകയാണ്.


അബൂജഹൽ അല്ലാഹുവിന്റെ റസൂലായ അങ്ങയെ വധിക്കാനുള്ള ദൗത്യം എന്നെ ഏൽപ്പിച്ചു.


സഫാമാർവ പർവതനിരകൾക്കിടയിലൂടെ ഞാൻ നിങ്ങളേയും തേടി അലഞ്ഞു.

വഴിയിൽ വെച്ച് എന്റെ പെങ്ങൾ ഫാത്വിമ അങ്ങയിൽ വിശ്വസിച്ചതറിഞ്ഞു.


കുടുംബത്തിന് മാനക്കേടുണ്ടാക്കിയ അവളെ ആദ്യം കൊല്ലാമെന്നു തീരുമാനിച്ചു.

അവളുടെ വീട്ടിലെത്തിയപ്പോൾ "ത്വാഹ" എന്ന സൂറത്ത് എന്റെ മനസിനെ പിടിച്ചുകുലുക്കി.


ത്വാഹാ സൂറത്ത് എന്റെ ഖൽബിൽ ചെലുത്തിയ സ്വധീനം ദീനിനെ അടുത്തറിയാൻ ഞാൻ ആഗ്രഹിച്ചു.


എന്റെ പെങ്ങളേയും അവളുടെ ഭർത്താവിനേയും ഞാൻ ഒരുപാട് മർദ്ധിച്ചിരുന്നു.


അവസാനം റസൂലെ അങ്ങയെ കാണണമെന്നുള്ള ആഗ്രഹം ഞാൻ അവരോട് പ്രകടിപ്പിച്ചപ്പോൾ അവർ  ഭയത്താൽ

മനസ്സില്ലാമനസോടെ

ദാറുൽഹർക്കമെന്ന  ഈത്തപ്പനകൊണ്ടു മേഞ്ഞ ആ കൊച്ചുവീട് പറഞ്ഞുതന്നു.


ഉടനെ കയ്യിൽപിടിച്ച വാളുമായി ഞാൻ കുതിരപ്പുറത്തു കുതിച്ചുവരുന്നതുകണ്ട്

എന്നേക്കാൾ മൂന്നു ദിവസം മുമ്പ് ദീൻ വിശ്വസിച്ച ഹംസ(റ) ചാടി എഴുന്നേറ്റുകൊണ്ടു ആ വീടിന്റെ വാതിൽക്കൽ നിന്നുകൊണ്ട് വിളിച്ചുപറഞ്ഞൊരു വാക്ക് എന്റെ കാതിൽ ഇന്നും മുഴങ്ങുന്നുണ്ട് .


ഉമറെ നീ നല്ല ഉദ്ധേശ്യത്തോടെയാണ് വരുന്നതെങ്കിൽ ഉമറിന് നല്ലതാണ്. അല്ലെങ്കിൽ ഉമറിന്റെ തല വെട്ടി ഞാൻ കുഴിച്ചിടുകതന്നെ ചെയ്യുമെന്ന് പറഞ്ഞ ഹംസ(റ)യുടെ കൈക്കരുത്തിനുമുന്നിൽ ഞാൻ തളർന്നുപോയി.

അപ്പോഴാണ് അകത്തുനിന്ന് കാരുണ്യത്തിന്റെ പ്രവാചകനായ അങ്ങ് വിളിച്ചുപറഞ്ഞത് ഉമറിനെ വിട്ടേക്കു എന്ന്.


ഹംസ(റ)യുടെ മുന്നിലൂടെ ഞാൻ നിങ്ങളിലേക്ക് വന്നപ്പോൾ നിങ്ങളെഴുന്നേറ്റു എന്നിലേക്ക് വന്നു.

എന്നിട്ടു നിങ്ങളെന്നെ ചേർത്തുപിടിച്ചു നിങ്ങളുടെ നെഞ്ചിലേക്ക് എന്നെ അണച്ചുകൂട്ടി.


കാരിരുമ്പിന്റെ ശക്തിയും കെട്ടുറപ്പുമുള്ള എന്റെ ഖൽബിലേക്കു ശഹാദത്തിന്റെ വിശുദ്ധമന്ത്രം ആഴ്ന്നിറങ്ങി.


ഉമർ (റ) ദീനിലേക്ക് വന്നപ്പോൾ ഏഴു വാനലോകത്തും മലക്കുകൾ തക്ബീർ മുഴക്കി സന്തോഷം പൂണ്ടു.


ഉമർ (റ) പറയുന്നു : എന്റെ ഖൽബിലേക്കു വിശുദ്ധ ഇസ്ലാമിനെ പറിച്ചുനട്ടു തന്നപ്പോൾ എന്റെ ഖൽബ് വിങ്ങിയത്

 അബ്‌ദുല്ല , ഉമൈമ എന്നീ രണ്ട് ഇണക്കുരുവികളെക്കുറിച്ചുള്ള ഓർമകളാണ്.

അവരുടെ ഓർമകളാണ് എന്റെ ഖൽബിൽ പിടഞ്ഞതെന്നു പറഞ്ഞു റസൂലുല്ലാന്റെ  മുന്നിലിരുന്നു കരഞ്ഞുകൊണ്ടിരിക്കുമ്പോൾ മുത്തുനബി(സ) ഉമർ(റ)വിന്റെ തോളത്തു തട്ടിക്കൊണ്ടുപറഞ്ഞു ഉമറെ എന്തൊരു കഥയാണിത്.

സത്യത്തിൽ ഖദീജബീവിയുടെ വേദന ഞാൻ മറന്നുപോയി.


അതെ!!! 

കഥ തുടങ്ങിവെച്ചത് ഖദീജാ ബീവിയുടെ വഫാത്തിന്റെ വേദനയിൽനിന്നും റസൂലുല്ലാക്കു ആശ്വാസം കിട്ടാൻ വേണ്ടിയാണ്.


സത്യത്തിൽ നമ്മൾ മറന്നു പോകരുത് സ്‌നേഹതീരം എവിടെയാണെന്ന്.


ആ സ്‌നേഹതീരം മറ്റെവിടെയുമല്ല വഫാത്തിന്റെ നേരത്തുപോലും എന്റെ ഉമ്മത്തീ എന്നോർത്തു കരഞ്ഞ ആ റസൂൽ(സ) എവിടെയാണോ അവിടെയാണ് സ്‌നേഹതീരം.....


ആ റൗളാശരീഫിന്റെ സ്‌നേഹതീരത്ത് ചെന്ന് ഒരു പ്രാവശ്യമെങ്കിലും ഖൽബ് തുറന്നൊന്നു സലാം ചൊല്ലാൻ നാഥൻ വിധിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്...

                    നിർത്തുന്നു...


                        ആമീൻ....


🌷ഹബീബായ നബി ﷺ തങ്ങളിലേക്ക് ഒരായിരം സലാത്ത്🌷

😘 *اللّهمَّ صَلّ على سيّدنا مُحَمَّد ﷺ اللّهمَّ صَلّ عَليه وَعلى آله وَصحبِه وسَلم*😘


ഈ കഥ എഴുതിയ,വായനക്കാരുടെ എളുപ്പത്തിന് വേണ്ടി ഇത്രയൊക്കെ ക്രമീകരണങ്ങൾ നടത്തിയ എല്ലാവർക്കും വേണ്ടി നിങ്ങളുടെ ദുആ പ്രതീക്ഷിക്കുന്നു.


🔚🔚🔚🔚🔚🔚🔚🔚🔚🔚🔚

FULL PART _ കണ്ണീരിൽ കുതിർന്ന പ്രണയം