💧Part-08💧 കണ്ണീരിൽ കുതിർന്ന 💖പ്രണയം💖


         

 കണ്ണീരിൽ കുതിർന്ന

                💖പരണയം💖

🔘➖🔘➖🔘➖🔘➖🔘➖🔘


                 🔥Part-8🔥


 

വളരെ മനോഹരമായ ആ മാല ഉമൈമാക്ക് ഇഷ്ടപ്പെട്ടു. മാലയുടെ ഭംഗി നോക്കുന്നതിനിടക്കാണ് താലിയുടെ ഭാഗത്തുള്ള ആ തോൽകഷ്ണം ഉമൈമയുടെ ശ്രദ്ധയിൽ പെട്ടത്.

ഉമൈമ ആ തോൽകഷ്ണം നിവർത്തി അത് വായിച്ചു.

എന്റെ പ്രിയപ്പെട്ട ഉമൈമാ

ഇന്ന് നിന്റെ മംഗല്യമാണെന്നറിഞ്ഞു.

പണ്ട് നിന്റെ വാപ്പ ഒരു കരാർ എഴുതിയിരുന്നു. അതെല്ലാം നീ മറന്നല്ലേ. അത് നീയും നിന്റെ വാപ്പയും തെറ്റിച്ചു.

അതുകൊണ്ട് ഇന്ന് നിന്റെ കഴുത്തിൽ മിന്നുകെട്ടാൻ വരുന്നവന്റെ തല ഞാൻ വെട്ടി കൊട്ടാരത്തിനുമുന്നിൽ തോരണമായി തൂക്കുമെന്ന് നിന്റെ പഴയകാല കളിക്കൂട്ടുകാരൻ അബ്‌ദുല്ലാഹിബ്‌നു ശഹ്റ.


കത്ത് വായിച്ചു ഉമൈമ ഞെട്ടി😳.

അവൾ വല്യുമ്മയെ അരികത്തേക്കു വിളിച്ചു.. വല്യുമ്മ കരുതി തനിക്ക് ഫസ്റ്റ് കിട്ടിയതാവുമെന്ന്.

മറ്റുള്ള പെണ്ണുങ്ങളെല്ലാം വല്യുമ്മയെ നോക്കി അസൂയപ്പെട്ടു.


വല്യുമ്മ ചോദിച്ചു ഫസ്റ്റ് കിട്ടിയാ.


ഉമൈമ രാജകുമാരി പറഞ്ഞു: ' 

ഫസ്റ്റ് വല്യുമ്മാക്ക് തരാം.

പക്ഷെ ഒരു സത്യം പറയണം.

ആരാണ് ഈ മാല കോർത്തത് ?


വല്യുമ്മ പറഞ്ഞു : അത് ഞാൻതന്നെ കോർത്തതാണ്.


അപ്പോൾ ഉമൈമ രാജകുമാരി പറഞ്ഞു: '  എന്നാൽ ഞാൻ ഒരുകൊട്ട പൂവ് തരാം. നിങ്ങൾ ഇവിടിരുന്നു കോർക്ക്.


വല്യുമ്മ കുടുങ്ങി.

ഒടുവിൽ വല്യുമ്മ ചോദിച്ചു :

സത്യം പറഞ്ഞാൽ ഫസ്റ്റ് പോകുമോ ?


ഉമൈമ പറഞ്ഞു : ഇല്ല ഫസ്റ്റ് നിങ്ങൾക്കുതന്നെ തരാം.


അപ്പോൾ വല്യുമ്മ നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു.


അപ്പോൾ ഉമൈമ ചോദിച്ചു : 

വല്യുമ്മ എപ്പോഴെങ്കിലും ആ ചെറുപ്പക്കാരനെ ഇതിനു മുമ്പ് കണ്ടിട്ടുണ്ടോ?


വല്യുമ്മ : ഞാനെന്റെ ജീവിതത്തിൽ ഇതുവരെ അവനെ കണ്ടിട്ടില്ല.


ഉമൈമ: എന്നാൽ വല്യമ്മ ഇതിനു മുമ്പ് ആ ചെറുപ്പക്കാരനെ കണ്ടിട്ടുണ്ട്.

വല്യുമ്മ എന്റെ ചെറുപ്പത്തിൽ ഈ കൊട്ടാരം അടിച്ചുവാരിയതിനു ശേഷം എവിടെയെങ്കിലും കുത്തിയിരിക്കുമ്പോൾ

വല്യുമ്മയുടെ മടിയിൽ വന്നിരിക്കുന്ന പെൺകുട്ടിയെ ഓർമ്മയുണ്ടോ?


വല്യുമ്മ : അത് നീയല്ലേ ?


ഉമൈമ: എന്നാൽ എന്നെ മടിയിൽനിന്നും തള്ളിയിട്ടു അവിടെകേറിയിരിക്കുന്ന ഒരു പയ്യനെ നിങ്ങൾക്ക് ഓർമ്മയുണ്ടോ?


വല്യുമ : അത് നാടുവിട്ടുപോയ അബ്‌ദുല്ലയല്ലേ!


ഉമൈമ : എന്നാൽ ആ അബ്‌ദുല്ലാഹിബ്‌നു ശഹറയാണ് നിങ്ങളുടെ വീട്ടിൽ വന്ന ആ ചെറുപ്പക്കാരൻ.


വല്യുമ്മ അബ്‌ദുല്ലയോട് പോയി പറയണം. ഉമൈമ ഒരിക്കലും വാക്ക് ലങ്കിച്ചിട്ടില്ല.

ഒരുപാടുകാലം ഞാൻ അവനെയും കാത്തിരുന്നു. ഒടുവിൽ അവന്റെ ഒരു വിവരവുമില്ലാതായപ്പോൾ എന്റെ വാപ്പാന്റെ നിർബന്ധത്തിന് വഴങ്ങിയതാണ് ഞാൻ.


ഞാൻ കാരണം ഒരാളുടെ ചോരയും ഇവിടെ പൊടിയാൻ പാടില്ല. അബ്ദുല്ല തല വെട്ടാൻ തുനിഞ്ഞാൽ എന്റെ പിതാവിന്റെ പട്ടാളക്കാർ അവന്റെ തലവെട്ടും.

അതുകൊണ്ട് അവനോട് പറയണം എല്ലാം ക്ഷമിച്ചു നല്ലതിനുവേണ്ടി ഒരല്പം കാത്തിരിക്കാൻ.


ഇന്ന് രാത്രി ഞാൻ ചെറുപ്പത്തിൽ കുളിക്കാൻ പോയിരുന്ന കുളക്കടവിലേക്ക്  പോകുന്നുണ്ട്.


എന്റെ മുന്നിൽ  ഇരുന്നൂറു തോഴികളും

ബാക്കിൽ ഇരുന്നൂറു തോഴികളും ഉണ്ടാകും.

നാന്നൂറു തോഴികളുടെ മദ്ധ്യത്തിലായിട്ട് ഞാനുണ്ടാവും.


കുളി കഴിഞ്ഞ് തിരിച്ചു വരുന്ന വഴിക്ക് ഏതെങ്കിലും കുറ്റിക്കാട്ടിൽ പതുങ്ങിയിരിന്നു എന്നെയൊന്ന് വിളിക്കാൻ പറയണം. ഞാൻ കൂടെ വന്നുകൊള്ളാമെന്നും പ്രശ്നങ്ങളൊന്നുമുണ്ടാക്കരുതെന്നും ബുദ്ധിപൂർവം കാര്യങ്ങൾ നീക്കാനും നിങ്ങളവനോട് പോയി പറയണം.


വല്യുമ്മ അബ്‌ദുല്ലാൻ്റെ അടുത്തു ചെന്നു പറഞ്ഞു. മോനേ ആ പെണ്ണ് നല്ലപെണ്ണാണ്.

അവൾ കരാർ ലങ്കിച്ചിട്ടില്ല.

നിന്റെ ഒരുവിവരവും ഇല്ലാത്തതുകൊണ്ടാണ് അവൾ ഈ കല്യാണത്തിന് സമ്മതിച്ചത്.

 

അങ്ങനെ ഉമൈമ രാജകുമാരി പറഞ്ഞ കാര്യങ്ങളെല്ലാം വല്യുമ്മ അബ്‌ദുല്ലയെ അറിയിച്ചു.


അബ്‌ദുല്ല എന്നോട് പറഞ്ഞു അല്ല ഉമറെ കാര്യങ്ങളെല്ലാം ആകെ മാറുകയാണല്ലോ...


അങ്ങനെ ഞങ്ങൾ ഉമൈമ പറഞ്ഞതുപോലെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു.

സന്ധ്യ മയങ്ങി എങ്ങും ഇരുട്ട് വ്യാപിച്ചു.


കുറേ നേരം ഇരുന്നിട്ടും ആരെയും കാണുന്നില്ല...


എനിക്ക് കലികയറി ഞാൻ പറഞ്ഞു. അബ്‌ദുല്ല ആ സ്‌ത്രീകൾ നമ്മളെ പറ്റിക്കാനെടുത്ത പണിയാണ്. നമുക്ക് പോയി എല്ലാറ്റിനെയും ചുരുട്ടിക്കൂട്ടിയാലോ?


അബ്‌ദുല്ല പറഞ്ഞു : മിണ്ടാതിരിക്ക് ഉമറെ ഒരു വെളിച്ചം കാണുന്നു!

ആരോ വരുന്നുണ്ട്


അപ്പോൾ ഒരു പട്ടാളക്കാരൻ പന്തവും പിടിച്ചു മുന്നിൽ നടക്കുന്നു.

ബാക്കിൽ പെൺകുട്ടികൾ പാട്ടുംപാടിക്കൊണ്ടു വരികയാണ്.


ആ സമയത്തു ഞങ്ങൾ അനങ്ങിയില്ല.

കുളികഴിഞ്ഞു തിരിച്ചുവരുമ്പോൾ നാന്നൂറ് പെൺകുട്ടികൾക്ക് മദ്ധ്യത്തിലൂടെ വരുന്ന ഉമൈമയുടെ വസ്‌ത്രത്തിന്റെ തലപ്പുപിടിച്ചു അബ്‌ദുല്ല കാട്ടിലേക്ക് വലിച്ചു.

മറ്റുള്ളവർ നീണ്ട യാത്രയിലാണ്.

ബാല്യകാല സ്‌നേഹതീരത്തെ ഓർമ്മകൾ  ആ രണ്ട് ഇണക്കുരുവികളിൽ അലയടിച്ചു.


അബ്‌ദുല്ല ഒരു കുതിരപ്പുറത്തു അവളെ ഇരുത്തി.

മറ്റേ കുതിരപ്പുറത്തു ഞങ്ങൾ രണ്ടുപേരും കയറി അതിവേഗം കുതിരയെ പായിച്ചു.

പക്ഷെ രാത്രിയായതുകൊണ്ട് കുതിരക്കു കണ്ണുപിടിക്കില്ല എന്ന് തോന്നിയപ്പോൾ ഞാൻ പറഞ്ഞു.

അബ്‌ദുല്ല ഈ സമയത്തുള്ള യാത്ര നമുക്ക് പ്രയാസമാകും. അതുകൊണ്ട് നമുക്കിവിടെ എവിടെയെങ്കിലും കൂടാരം കെട്ടി വിശ്രമിക്കാം.

കുറച്ചു വെളിച്ചം വന്നിട്ട് യാത്ര തുടരാം.


അങ്ങനെ ഞങ്ങൾ മരുഭൂമിയിൽ മൂന്നു കൂടാരം കെട്ടി. മൂന്നുപേരും ഓരോ കൂടാരത്തിൽ വിശ്രമിച്ചു.

ഉമൈമ വിശ്രമിച്ചത് നടുവിലുള്ള കൂടാരത്തിലാണ് .


ഈ സമയം കൊട്ടാരത്തിൽ

രാജാവ് എല്ലാവരെയും വരവേറ്റിത്തുടങ്ങിയിരുന്നു.

അപ്പോൾ രാജാവിന് തോന്നി രാജകുമാരിയെ കതിർമണ്ഡഭത്തിൽ കൊണ്ടുവന്നിരുത്തണമെന്നു.

രാജാവ് രാജകുമാരിയെ അന്വേഷിച്ചു. എവിടെയും കാണുന്നില്ല!

തോഴിമാർക്കുമറിയില്ല.

ഒടുവിൽ മുറിയിൽ ചെന്ന് നോക്കുമ്പോൾ ഒരു കത്തുകിട്ടി.


കത്തു വായിച്ചുനോക്കിയപ്പോൾ രാജാവ് ഞെട്ടി.

ഉടനെ പട്ടാളക്കാരെ വിളിച്ചു. അബ്‌ദുല്ലാഹിബ്‌നു ശഹ്‌റ ഇവിടെ എത്തിയിട്ടുണ്ട്.

ഇന്നു നേരം  പുലരുന്നതിനുമുമ്പ് എനിക്കെന്റെ ഉമൈമയെ തിരിച്ചുകിട്ടണം.

മാത്രമല്ല നാക്കു കടിച്ചു ശിരസ് വേർപെട്ട അവന്റെ മുഖം എനിക്ക് കാണണം.

അബ്‌ദുല്ലയുടെ തലയെടുത്തുവരാൻ രാജാവ് കൽപ്പിച്ചു.

പട്ടാളക്കാരെ നാല് സംഘങ്ങളാക്കി നാല് ഭാഗത്തേക്കുമയച്ചു.


ഉമർ (റ) പറയുന്നു ഞങ്ങൾ കൂടാരത്തിലായിരുന്നു

ആകാശത്തിന്റെ മേൽഭാഗത്തുനിന്നും നിലാവിന്റെ വെളിച്ചം ഭൂമിയിലേക്ക് അരിച്ചിറങ്ങി.

അപ്പോൾ ഞാൻ ചിന്തിച്ചു അബ്‌ദുല്ലയെ വിളിച്ചു യാത്ര തുടരാമെന്ന്.

അങ്ങനെ ഞാൻ എണീറ്റിരുന്നപ്പോൾ കണ്ട കാഴ്ച😱😱!!!



🔷♦️🔷♦️🔷♦️🔷♦️🔷♦️🔷

*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*


🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*

*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*

*وَبَارِكْ وَسَلِّمْ عَلَيْه* 🌹

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

വല്ല പാകപ്പിഴവുമുണ്ടെൻകിൽ പറഞ്ഞു തരിക😊

 FULL PART _ കണ്ണീരിൽ കുതിർന്ന പ്രണയം