‎‎‎‎‎‎‎‎‎‎‎‎‎‎‎‎ ☘️ ആപൽഘട്ടത്തിലും ☘️ ഹിജാബ് കൈവിടാത്ത മഹതി

‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *☘️ ആപൽഘട്ടത്തിലും ☘️*
                        *ഹിജാബ്*
             *കൈവിടാത്ത മഹതി*



ﻋَﻦْ ﻋَﺒْﺪِ اﻟْﺨَﺒِﻴﺮِ ﺑْﻦِ ﺛَﺎﺑِﺖِ ﺑْﻦِ ﻗَﻴْﺲِ ﺑْﻦِ ﺷَﻤَّﺎﺱٍ، ﻋَﻦْ ﺃَﺑِﻴﻪِ، ﻋَﻦْ ﺟَﺪِّﻩِ، ﻗَﺎﻝَ: ﺟَﺎءَﺕِ اﻣْﺮَﺃَﺓٌ ﺇِﻟَﻰ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳُﻘَﺎﻝُ ﻟَﻬَﺎ ﺃُﻡُّ ﺧَﻼَّﺩٍ ﻭَﻫِﻲَ ﻣُﻨْﺘَﻘِﺒَﺔٌ، ﺗَﺴْﺄَﻝُ ﻋَﻦِ اﺑْﻨِﻬَﺎ، ﻭَﻫُﻮَ ﻣَﻘْﺘُﻮﻝٌ، ﻓَﻘَﺎﻝَ ﻟَﻬَﺎ ﺑَﻌْﺾُ ﺃَﺻْﺤَﺎﺏِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: ﺟِﺌْﺖِ ﺗَﺴْﺄَﻟِﻴﻦَ ﻋَﻦِ اﺑْﻨِﻚِ ﻭَﺃَﻧْﺖِ ﻣُﻨْﺘَﻘِﺒَﺔٌ؟ ﻓَﻘَﺎﻟَﺖْ: ﺇِﻥْ ﺃُﺭْﺯَﺃَ اﺑْﻨِﻲ ﻓَﻠَﻦْ ﺃُﺭْﺯَﺃَ ﺣَﻴَﺎﺋِﻲ، (سنن أبي داود:٢٤٨٨)
(ﻭﻫﻲ ﻣﺘﻨﻘﺒﺔ) ﺃﻱ ﻣﺨﺘﻤﺮﺓ
(عون المعبود)

☘️☘️☘️☘️☘️☘️☘️☘️☘️

അബ്ദുൽ കബീരിബ്നു സാബിത് (റ) തന്റെ പിതാവിൽ നിന്നും, അദ്ദേഹം തന്റെ പിതാമഹനിൽ നിന്നും ഉദ്ധരിക്കുന്നു: ഉമ്മുഖല്ലാദ് (റ) എന്നൊരു മഹതിയുടെ മകന്‍ യുദ്ധത്തില്‍ രക്തസാക്ഷിയായി. ദുഃഖിതയായ അവർ അതേപ്പറ്റി അന്വേഷിക്കാന്‍ പ്രവാചകസന്നിധിയിൽ (ﷺ) വന്നു. അപ്പോഴും മുഖത്ത് ആവരണമുണ്ടായിരുന്നു. ഈ ആപൽഘട്ടത്തിലും നിങ്ങള്‍ മുഖംമൂടി ധരിക്കുന്നുവല്ലോ എന്നു ചില സ്വഹാബികള്‍ അൽഭുതത്തോടെ ചോദിച്ചു.
അവര്‍ മറുപടി പറഞ്ഞു: *എനിക്കെന്റെ പുത്രന്‍ നഷ്ടപ്പെട്ടിരിക്കുന്നുവെങ്കിലും നാണം നഷ്ടപ്പെട്ടിട്ടില്ല.* 
  (സുനനു അബീദാവൂദ്:2488)