തൗഹീദുൽ ഉലൂഹിയത്തും വിഭജനവും നാം അറിയേണ്ടത്

🌹 *തൗഹീദുൽ ഉലൂഹിയത്തും വിഭജനവും നാം അറിയേണ്ടത്* 🌹
2️⃣2️⃣8️⃣ഇസ്ലാമിക പഠനങ്ങൾ
 *✍🏽മദീനയുടെ👑വാനമ്പാടി* 

തൗഹീദുൽ ഉലൂഹിയത്ത്, തൗഹീദുർറുബൂബിയ്യത്ത് എന്നിങ്ങനെ ആദ്യമായി തൗഹീദിനെ രണ്ടായി വിഭജിച്ചത് ഇബ്നു തൈമിയ്യയാണ്.ഇബ്നുതൈമിയ്യയ്ക്ക് മുമ്പുള്ള ഒരാൾക്കും ഇങ്ങനെ ഒരു വിഭജനം അറിയില്ല. ഇസ്തിഗാസയുടെയും തവസ്സുലിന്റെയും പേരില് ലോക മുസ്ലിംകളെ മുശ്രിക്കാക്കാൻ വേണ്ടി ഇബ്നു തൈമിയ്യ കണ്ടെത്തിയ തന്ത്രമായിരുന്നു അത്. അതിന്റെ ചുരുക്കം ഇതാണ്.
   അറേബ്യൻ മുശ്രിക്കുകൾ തൗഹീദുർറുബൂബിയ്യത്ത് ഉള്ളവരായിരുന്നു. അഥവാ റബ്ബ് അല്ലാഹു മാത്രമാണെന്ന് അവർ വിശ്വസിച്ചിരുന്നു. ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരാണെന്ന് അറേബ്യൻ മുശ്രിക്കുകളോട് ചോദിച്ചാൽ അല്ലാഹുവാണെന്ന് അവർ മറുവടി പറയും എന്നർത്ഥം വരുന്ന ആയത്തുകൾ ഇതിന്ന് രേഖയായി അദ്ദേഹം എടുത്തുവേക്കുന്നു. പിന്നെ അവര്ക്ക് പറ്റിയ അബദ്ദം അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നാ തൗഹീദുൽ ഉലൂഹിയത്ത് ഇല്ലാതെ പോയതാണ്. അതുപോലെ മഹാന്മാരോട് സഹായം തേടുന്ന സുന്നികളും അല്ലാഹുവേ മാത്രം റബ്ബായി അംഗീകരിക്കുന്നു. എന്നാൽ അതോടപ്പം മഹാന്മാരെ വിളിച്ചു പ്രാർത്ഥിക്കുകയും ചെയ്യുന്നു. അപ്പോൾ ആരാധനയാകുന്ന പ്രാർത്ഥന അല്ലാഹുവോട് മാത്രമേ പറ്റൂ എന്നാ തൗഹീദുൽ ഉലൂഹിയത്ത് അവർ അംഗീകരിക്കുന്നില്ല.
       ഈ വാദം പലതുകൊണ്ടും ബാലിശവും നിരർത്ഥകവും സത്യവിരുദ്ദവുമാണ്.
     ഒന്ന് : തൗഹീദിനെ രണ്ടായുള്ള വിഭജനം ഖുർആനിലില്ല.
     രണ്ട് : ഈ വിഭജനം സുന്നത്തിലില്ല.
    മൂന്ന് : ഈ വിഭജനം സ്വഹാബത്തിന്റെ പ്രസ്താവനകളിൽ കാണാൻ സാധ്യമല്ല.
     നാല് : സ്വഹാബത്തിന്റെ ശിഷ്യന്മാരായ താബിഉകളുടെ പ്രസ്താവനകളിൽ കാണാൻ സാധ്യമല്ല.
   അഞ്ചു: ഈ വിഭജനം ഏഴാം നൂട്ടണ്ടുകാരനായ ഇബ്നു തൈമിയ്യയ്ക്ക് മുമ്പ് ജീവിച്ച മാത്രകയോഗ്യരായ ഒരു ഇമാമിന്റെയും പ്രസ്താവനകളിലും ഇല്ല.
    ആറ് : ഈ വിഭജനം ഭാഷക്ക് എതിരാണ്. ജാഹിലിയ്യാകാലത്ത് തൗഹീദ് സ്വീകരിച്ച സൈദുബ്നു അമ്റുബ്നുനുഫൈൽ തന്റെ ജനതയോട് വിഗ്രഹാരാധനയെ വിമർശിച്ചു പറയുന്നു :

Moosa Sonkal

أربًّا واحدًا أم ألفَ رب؟؟ أدين إذا تقسِّمت الأمورُ؟

عزلتُ اللات والعزى جميعًا كذلك يفعل ارجل البصير

(تفسير لبيضاوي: ١٤٣/١)


"ഒരു റബ്ബിനാണോ അതല്ല ആയിരം റബ്ബു കൾക്കാണോ പ്രയാസങ്ങൾ വരുമ്പോൾ ഞാൻ വഴിപ്പെടെണ്ടത്. ലാത്തയെയും ഉസ്സയെയും എല്ലാം ഞാൻ ഉപേക്ഷിച്ചിരിക്കുന്നു. ഉൾകാഴ്ചയുള്ള പുരുഷൻ അതാണ്‌ ചെയ്യുക". (ബൈളവി 1/143)
 അപ്പോൾ അറേബ്യൻ മുശ്രിക്കുകൾ ആരാധിച്ചിരുന്ന ലാത്തയെയും ഉസ്സയെയുമെല്ലാം റബ്ബുകളായാണ് കവി പരിജയപ്പെടുന്നത്. തൗഹീദ് വിഭജനത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെ 'ഇലാഹുകൾ' എന്നാണല്ലോ പറയേണ്ടത്. ഇത്തരം ഒരു വിഭജനം അറബികൾക്കുപോലും അറിയില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.
      ഏഴ് : ഈ വിഭജനം ആയത്തിനെതിരാണ്. മലക്കുകളെയും പ്രവാചകന്മാരെയും ആരാധിച്ചിരുന്നവരെ വിമർശിച്ച് ഖുർആൻ പറയുന്നു:

   وَلَا يَأْمُرَ‌كُمْ أَن تَتَّخِذُوا الْمَلَائِكَةَ وَالنَّبِيِّينَ أَرْ‌بَابًا(آل عمران: ٨٠)

"മലക്കുകളെയും പ്രവാചകന്‍മാരെയും നിങ്ങള്‍ റബ്ബുകളായി സ്വീകരിക്കണമെന്ന് അദ്ദേഹം നിങ്ങളോട് കല്‍പക്കുകയില്ല".  
Moosa Sonkal
 അപ്പോൾ അവർ ആരാധിച്ചിരുന്ന മലക്കുകളെയും പ്രവാചകന്മാരെയും റബ്ബുകളായാണ് അവർ വിചാരിച്ചിരുന്നതെന്ന് ഈ ആയത്തിൽ നിന്ന് വ്യക്തമാണ്. തൗഹീദു വിഭജനക്കാരുടെ വാദ പ്രകാരം ഇവിടെ 'ഇലാഹുകൾ' എന്നാണു പറയേണ്ടത്. മറ്റൊരായത്ത് കാണുക;

قُلْ يَا أَهْلَ الْكِتَابِ تَعَالَوْا إِلَىٰ كَلِمَةٍ سَوَاءٍ بَيْنَنَا وَبَيْنَكُمْ أَلَّا نَعْبُدَ إِلَّا اللَّـهَ وَلَا نُشْرِ‌كَ بِهِ شَيْئًا وَلَا يَتَّخِذَ بَعْضُنَا بَعْضًا أَرْ‌بَابًا مِّن دُونِ اللَّـهِ ۚ فَإِن تَوَلَّوْا فَقُولُوا اشْهَدُوا بِأَنَّا مُسْلِمُونَ ﴿٦٤آل عمران﴾


 "(നബിയേ,) പറയുക: വേദക്കാരേ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ സമമായുള്ള ഒരു വാക്യത്തിലേക്ക നിങ്ങള്‍ വരുവിന്‍. അതായത് അല്ലാഹുവെയല്ലാതെ നാം ആരാധിക്കാതിരിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുകയും നമ്മളില്‍ ചിലര്‍ ചിലരെ അല്ലാഹുവിനു പുറമെ റബ്ബുകളാക്കാതിരിക്കുകയും ചെയ്യുക (എന്ന തത്വത്തിലേക്ക്‌) . എന്നിട്ട് അവര്‍ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങള്‍ പറയുക: ഞങ്ങള്‍ (അല്ലാഹുവിന്ന്‌) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങള്‍ സാക്ഷ്യം വഹിച്ചു കൊള്ളുക".

 അപ്പോൾ ജൂതനസ്വാറാക്കൾ അല്ലാഹുവിനെ കൂടാതെ റബ്ബുകളാക്കിയെന്ന് പ്രസ്തുത വചനം വ്യക്തമാക്കുന്നു. തൗഹീദ് വിഭജനക്കാരുടെ വാദപ്രകാരം ഇവിടെയും അർബാബിനു പകരം ആലിഹത്ത് എന്നായിരുന്നു പറയേണ്ടിയിരുന്നത്. മറ്റൊരു വചനം കാണുക.  


 اتَّخَذُوا أَحْبَارَ‌هُمْ وَرُ‌هْبَانَهُمْ أَرْ‌بَابًا مِّن دُونِ اللَّـهِ وَالْمَسِيحَ ابْنَ مَرْ‌يَمَ وَمَا أُمِرُ‌وا إِلَّا لِيَعْبُدُوا إِلَـٰهًا وَاحِدًا ۖ لَّا إِلَـٰهَ إِلَّا هُوَ ۚ سُبْحَانَهُ عَمَّا يُشْرِ‌كُونَ ﴿٣١: لتوبة﴾

"അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്‍റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ റബ്ബുകളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍! "
Moosa Sonkal
 തൗഹീദ് വിഭജനക്കാരുടെ വാദം ശരിയാണെങ്കിൽ ഇവിടെയും ആലിഹത്ത് എന്നായിരുന്നു പറയേണ്ടിയിരുന്നത്. മറ്റൊരു വചനം കൂടി വായിക്കൂ. യൂസുഫ് നബി(അ)യുടെ ജനത അല്ലാഹുവേ കൂടാതെ റബ്ബുകളെ സ്വീകരിച്ചവരായിരുന്നു.അതിനെ വിമർശിച്ച് യൂസുഫ് നബി(അ) പറയുന്നു:

 يَا صَاحِبَيِ السِّجْنِ أَأَرْ‌بَابٌ مُّتَفَرِّ‌قُونَ خَيْرٌ‌ أَمِ اللَّـهُ الْوَاحِدُ الْقَهَّارُ‌ ﴿يوسف٣٩﴾

"ജയിലിലെ രണ്ട് സുഹൃത്തുക്കളേ, വ്യത്യസ്ത റബ്ബുകളാണോ ഉത്തമം; അതല്ല, ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവാണോ?"  

തൗഹീദ് വിഭജനക്കാരുടെ വാദം ശരിയാണെങ്കിൽ ഇവിടെയും ആലിഹത്ത് എന്നായിരുന്നു പറയേണ്ടിയിരുന്നത്. 

എട്ട്: തൗഹീദ് വിഭജനം ഹദീസിനും എതിരാണ്. 'ഐഹിക ജീവിതത്തിലും പരലോകത്തും സുസ്ഥിരമായ വാക്ക്കൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചു നിർത്തുന്നതാണ്' എന്ന ഇബ്റാഹീം സൂറത്തിലെ 27 ആം വചനത്തിന്റെ വിശദീകരണമായി നബി(സ) പറയുന്നു.  

يقال له من ربك؟ فيقول: ربي الله(متفق عليه: مشكوة: ٢٤/١)

"ഖബ്റാളിയോടു നിന്റെ റബ്ബ് ആരാണെന്ന് ചോദിക്കപ്പെടും. അപ്പോൾ എന്റെ റബ് അല്ലാഹുവാണെന്നു അവർ മറുവടി പറയും". (മുത്തഫഖുൻ അലൈഹി മിശ്കാത്ത് 1/24)
     അതേസമയം നിന്റെ റബ്ബ് ആരാണെന്ന് കാഫിറിനോട് ചോദിച്ചാൽ അറിയില്ലന്നാണ് അവൻ മറുവടി പറയുകയെന്നും ഹദീസിൽ വന്നിട്ടുണ്ട്. റാബ് അല്ലാഹു മാത്രമാണെന്ന വിശ്വാസം അവർക്കുണ്ടെങ്കിൽ അവര്ക്ക് സധൈര്യം പറയാമല്ലോ. 
Moosa Sonkal
وأما الكافر يقال له من ربك فيقول هاه هاه لا أدري(أحمد، أبو داود، مشكوة: ٢٦/١)

കാഫിറിനോട് നിന്റെ റബ്ബ് ആരാണെന്ന് ചോദിച്ചാൽ ഹാഹ് ഹാഹ് എനിക്കറിയില്ല എന്നവൻ പറയും.". (അഹ്മദ്, അബൂദാവൂദ്, മിശ്കാത്ത് 1/26)

തൗഹീദ് വിഭജനക്കാരുടെ വാദമനുസരിച്ച് നിന്റെ ഇലാഹ് ആരാണെന്നാണ്‌ ഖബ്റിൽ വെച്ച് ചോദിക്കേണ്ടത്. കാരണം റബ്ബ് അല്ലാഹു മാത്രമാണെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട് എന്നാണല്ലോ അവർ പറയുന്നത്.
  ഒമ്പത് : തൗഹീദ് വിഭജനം തഫ്സീറിനും എതിരാണ്. ഇമാം റാസി(റ) പറയുന്നു:

اتخذوا ربا غير الله (تفسيرالرازي: ١٢٠/١٤)

അറേബ്യൻ മുശ്രിക്കുകൾ അല്ലാഹു വല്ലാത്ത റബ്ബിനെ സ്വീകരിച്ചിരിക്കുന്നു. (റാസി 14/120)

അബുസ്സുഊദ്(റ) പറയുന്നു:

وتثبتون له سريكا فى الربوبية(أبو السعود: ٦٢/٤)

നിങ്ങൾ റുബൂബിയ്യത്തിൽ അല്ലാഹുവിന് പങ്കാളിയെ സ്ഥിരപ്പെടുത്തുന്നു.(അബൂസ്സുഊദ് 4/62)
   ഇസ്മാഈൽ ഹിഖീ(റ) പറയുന്നു:  
Moosa Sonkal
وتنكرون البعث، وتثبتون له شريكا فى الربوبية(روح البيان: ١٠٠/٦)

നിങ്ങൾ പുനർജന്മത്തെ നിഷേധിക്കുകയും റുബൂബിയ്യത്തിൽ അല്ലാഹുവിന് പങ്കാളിയെ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. (റൂഹുൽ ബയാൻ: 6/100)

പത്ത് : ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അല്ലാഹുവാണെന്ന് പറഞ്ഞത് കൊണ്ട് മാത്രം ഒന്നിലധികം റബ്ബുകളിൽ അവർ വിശ്വസിച്ചിരുന്നില്ലെന്നു ലഭിക്കുകയില്ല. കാരണം മലക്കുകൾ അല്ലാഹുവിന്റെ പെണ്‍മക്കളാണെന്നും അവർ വിശ്വസിച്ചിരുന്നു. അപ്പോൾ ചെറുതും വലുതുമായ ദേവസഭയിലായിരുന്നു അവർ വിശ്വസിച്ചിരുന്നത്.ശൈഖ് സാദ(റ) എഴുതുന്നു:

إن مشركي العرب كانوا يعتقدون تعدد الأرباب والآلهة، ويقولون باشتراك الجميع فى استحاقاق العبادة(شيخ زاده ١٧)

നിശ്ചയം അറേബിയൻ മുശ്രിക്കുകൾ റബ്ബുകളും ഇലാഹുകളും ഒന്നിലധികമുണ്ടെന്നു വിശ്വസിക്കുന്നവരായിരുന്നു. എല്ലാവരും ആരാധന അർഹിക്കുമെന്നും അവർ പറഞ്ഞിരുന്നു. (ശൈഖ് സാദ 17)
     അപ്പോൾ അല്ലാഹുവിനെയും അല്ലാഹുവിന്റെ പെണ്‍മക്കളാണെന്ന് അവർ വിശ്വസിച്ചിരുന്നു. മലക്കുകളെയും റബ്ബുകളും ഇലാഹുകളുമായാണ് അവർ കണ്ടിരുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.