റമളാനിലെ അവസാനത്തെ പത്ത്* 🌹1⃣4⃣6️⃣ഇസ്ലാമിക പഠനങ്ങൾ *✍🏽മദീനയുടെ👑വാനമ്പാടി*

🌹 *റമളാനിലെ അവസാനത്തെ പത്ത്* 🌹

1⃣4⃣6️⃣ഇസ്ലാമിക പഠനങ്ങൾ

 *✍🏽മദീനയുടെ👑വാനമ്പാടി* 

*അവസാനത്തെ പത്ത് നരകമോചനത്തിന്റേയും സ്വർഗ പ്രവേശനം ലഭിക്കാൻ തേടാനുള്ളതും ലൈലത്തുൽ ഖദ്റിൻ്റെ പ്രതിഫലം നേടാനുള്ളതുമാണ്*  

ദു: അ

 *اَللَّهُمَّ أَعْتِقْنِي مِنَ النَّارِ وَأَدْخِلْنِي الْجَنَّةَ يَا رَبَّ الْعَالَمِينْ* 

കൂടാതെ

 *اَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي* .


 *നരകമോചനം ലഭിക്കാൻ ഉള്ള ദു: അ* 

 *اَللَّهُمَّ أَجِرْنِي مِنَ النَّارِ* 



റമളാനിൽ ധാരാളമായ് വർദ്ധിപ്പിക്കേണ്ട ദു: അ👇🏽

 *أَشْهَدُ أَنْ لاٰ إِلٰهَ إِلاَّ الله ، أَسْتَغْفِرُ الله ، أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارْ*


ലൈലതുല്‍ഖദ്റ് സുകൃതങ്ങള്‍ കൊണ്ട് ധന്യമാക്കണം. ആയിരം മാസത്തെക്കാള്‍ പു ണ്യമേറിയ രാവാണത്. അംറുബ്നു ഖൈസി(റ)ല്‍ നിന്നുള്ള നിവേദനത്തില്‍ ‘ആയിരം മാസത്തെക്കാള്‍ മഹത്തരം’ എന്ന ഖുര്‍ആനിലെ വിശേഷണത്തെക്കുറിച്ചു പറയുന്നത് കാണുക. ‘ആ രാവിലെ സദ്കര്‍മ്മങ്ങള്‍ ആയിരം മാസത്തെ അണമുറിയാത്ത സദ്വൃത്തിക്കു സമാനമാകുന്നു’ (ഇബ്നുജരീര്‍). അനസ്(റ)വില്‍ നിന്നുള്ള ഒരു വചനത്തില്‍ കാണുന്നു: “ലൈലതുല്‍ഖദ്റിലെ സദ്പ്രവൃത്തികള്‍, ദാനധര്‍മ്മങ്ങള്‍, സകാത്, നിസ് കാരം എന്നിവയെല്ലാം ആയിരം മാസത്തെ അത്തരം പ്രവര്‍ത്തനത്തെക്കാള്‍ പുണ്യമാണ്.’ ഇമാം നവവി(റ) ഉദ്ധരിക്കുന്നത് കാണുക: ‘സ്വാഹിബുല്‍ ഹാവി പറഞ്ഞിരിക്കുന്നു. ‘ലൈലതുല്‍ ഖദ്ര്‍ വ്യക്തമായറിഞ്ഞവര്‍ അത് രഹസ്യമായി സൂക്ഷിക്കല്‍ സുന്നത്താണ്. ആ രാത്രിയില്‍ തികഞ്ഞ ആത്മാര്‍ഥതയോടെയും താത്പര്യത്തോടെയും കരുത്തോടെ യും താന്‍ ഇച്ഛിക്കുന്ന ഐഹികവും പാരത്രികവുമായ കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണം. ദുആഇല്‍ ഭൂരിഭാഗവും ദീനിന്റെ വിജയത്തിനും പരലോകക്ഷേമത്തിനും വേണ്ടിയായിരിക്കണം’.
അബുഹുറയ്റ(റ)യില്‍ നിന്ന്. നബി(സ്വ) പറഞ്ഞു: ‘ഖ്വദ്റിന്റെ രാവില്‍ വിശ്വാസപൂര്‍വ്വം, പ്രതിഫലേച്ഛയോടെ നിസ്കരിക്കുന്നവരുടെ പൂവ്വപാപങ്ങള്‍ പൂര്‍ണമായി പൊറുക്കപ്പെടുന്നതാണ്’(ബുഖാരി, മു സ്ലിം, അബൂദാവൂദ്, നസാഇ, ഇബ്നുമാജ). ഈ ഹദീസില്‍ നിന്ന് പ്രസ്തുത രാവ് സുനിശ്ചിതമാണെന്നും ആ രാവിലെ നിസ്കാരങ്ങള്‍ക്കു മഹത്വമേറെയുണ്ടെന്നും ഗ്രഹിക്കാം. റമള്വാന്‍ അവസാന പത്തില്‍ ഓരോ രാവും ഖദ്റിന്റെ രാവാകാമെന്ന ബോധത്തോടെ സുകൃതങ്ങളില്‍ മുഴുകണം. റമള്വാന്‍ മുഴുവന്‍ ഈ ബോധം ആവശ്യമാണെങ്കിലും ഇബ്നുഹജര്‍(റ) തുഹ്ഫയില്‍ പറഞ്ഞതനുസരിച്ച് റമള്വാന്‍ അവസാന പത്തില്‍ നിശ്ചയമായും ഈ ബോധം ഉണ്ടായിരിക്കണം.
ആഇശാബീവി(റ) പറയുന്നു: ‘ഞാന്‍ നബി(സ്വ)യോട് ചോദിച്ചു. തിരുദൂതരേ, ലൈലതുല്‍ഖദ്റില്‍ പ്രത്യേകമായി വല്ലതും ചൊല്ലേണ്ടതുണ്ടോ? അവിടുന്ന് പ്രതിവചിച്ചു. നി ങ്ങള്‍ ‘അല്ലാഹുവേ, നീ ഏറ്റവും വിട്ടുവീഴ്ച ചെയ്യുന്നവനാണല്ലോ, വിട്ടുവീഴ്ച നീ ഇഷ് ടപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് പാപിയായ എനിക്ക് നീ മാപ്പുതരൂ.’ എന്നര്‍ഥം വരുന്ന പ്രാര്‍ഥന ചൊല്ലുക. ഈ പ്രാര്‍ഥനാവാചകം അഹ്മദ്, തിര്‍മുദി, നസാഇ, ഇബ്നുമാജ(റ.ഹും) തുടങ്ങി അനേകം ഹദീസ് പണ്ഢിതന്മാര്‍ സ്വഹീഹാ യി ഉദ്ധരിച്ചതുകാണാം.
റമള്വാന്‍ അവസാന പത്തിലെ രാവുകളില്‍ ഈ ദിക്റിന് ഏറെ പ്രാധാന്യമുണ്ട്. ഈ പ്രാര്‍ഥനയുടെ പൊരുളറിഞ്ഞതുകൊണ്ടാകാം പ്രമുഖ സാത്വികന്‍ സുഫ്യാനുസ്സൌരി(റ) അഭിപ്രായപ്പെടുന്നു. ‘ആത്മാ ര്‍ഥമായ ദുആയാണ് ലൈലതുല്‍ഖദ്റില്‍ ഐച്ഛിക നിസ്കാരത്തെക്കാള്‍ എനിക്കേറ്റവും പ്രിയങ്കരം. ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനയുമാണ് മെച്ചമായ ഇബാദത്ത്’
ആഇശാബീവി(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നത് കാണുക: ‘ലൈലതുല്‍ഖദ്റാണെന്നു ഞാന്‍ മനസ്സിലാക്കിയ രാവിലെല്ലാം അല്ലാഹുവോട് നല്ല കാര്യങ്ങള്‍ അനുഷ്ഠിക്കാനുള്ള ആരോഗ്യം ഞാന്‍ ചോദിച്ചിരുന്നു’(ഇബ്നുഅബീശൈബ,ബൈഹഖി). മറ്റൊരു വചനത്തില്‍ ആഇശാബീവി(റ) പറയുന്നു: ‘ലൈലതുല്‍ ഖദ്റാണെന്നു ഞാന്‍ അറിഞ്ഞ രാവില്‍ എന്റെ അധിക പ്രാര്‍ഥനയും അല്ലാഹുവോട് മാപ്പും ആ രോഗ്യവും തേടുന്നതായിരുന്നു’ (ഇബ്നു അബീശൈബ).
ലൈലതുല്‍ഖദ്ര്‍ സംബന്ധമായി ഇമാം റാസി(റ) പറയുന്നത് കാണുക: “ലൈലതുല്‍ഖദ്റിന്റെ കാര്യത്തില്‍ അവതീര്‍ണമായ വചനത്തില്‍ വിശ്വാസികള്‍ക്കു മഹത്തായ സുവിശേഷവും വന്‍പാപികള്‍ക്കു വ്യക്തമായ താക്കീതും ഉള്‍ക്കൊണ്ടിരിക്കുന്നതായി അനുമാനിക്കാം. ലൈലതുല്‍ഖദ്ര്‍ പുണ്യകരമാണെന്നു മാത്രം പറഞ്ഞ് നിര്‍ത്തിയതാണ് സുവിശഷ വാര്‍ത്തക്കാധാരം. ആ പുണ്യത്തെ കൃത്യമായി അല്ലാഹു നിര്‍വചിച്ചിട്ടില്ല. അപ്പോള്‍ ഒരു തവണ ഈ രാവിനെ സജീവമാക്കാന്‍ കഴിഞ്ഞ വ്യക്തിക്ക് എണ്‍പത്തിമൂന്നില്‍പ്പരം വര്‍ഷത്തെ(ആയിരം മാസം) ആരാധനാഫലം സ്വായത്തമാക്കാമെന്ന് വരുന്നു. ഇങ്ങനെ എല്ലാ വര്‍ഷവും സജീവമാക്കുന്ന വ്യക്തി അനേക വര്‍ഷത്തെ ആയുര്‍ ദൈര്‍ഘ്യം ലഭിച്ചവര്‍ക്കു സമാനരാകുന്നതാണ്. മാസം മുഴുക്കെ പ്രസ്തുത രാവിനെ പ്രതീക്ഷിച്ചു സജീവമാക്കിയവന്‍ മുപ്പതു ഖദ്ര്‍ രാവുകള്‍ സ്വായത്തമാക്കിയവനു തുല്യനാണ്. ഇതുമായി ബന്ധപ്പെട്ട ഒരു നിവേദനത്തില്‍ നാനൂറ് വര്‍ഷം ആരാധന നിര്‍വഹിച്ച ഒരു ഇസ്രാഈലി സഹോദരനെയും നാല്‍പ്പത് വര്‍ഷം മാത്രം ആരാധന നിര്‍വഹിച്ച ഒരു മുഹമ്മദീയ സമുദായക്കാരനെയും പരലോകത്ത് ഹാജരാക്കപ്പെടുന്ന കാര്യം പറയുന്നുണ്ട്. അവിടെ മുഹമ്മദ് നബി(സ്വ)യുടെ സമുദായക്കാരനായിരിക്കും പ്രതിഫലത്തില്‍ മുന്‍പന്തിയില്‍. അപ്പോള്‍ ആ ഇസ്രാഈലി സഹോദരന്‍ ദുഃഖത്തോടെ ചോദിക്കും: ‘നാഥാ, നീ നീതിമാനാണല്ലോ. ഇദ്ദേഹത്തിന്റെ സുകൃതഫലങ്ങള്‍ എത്രയോ പെരുത്തതായി കാണപ്പെടുന്നതെന്തുകൊണ്ടാണ്?’ അപ്പോള്‍ അല്ലാഹു പറയും: ‘നിങ്ങള്‍ ഇബാദത്തെടുത്തത് ഇഹലോക ശിക്ഷയെ ഭയന്നായിരുന്നു. എന്നാല്‍ മുഹമ്മദീയ സുദായം ഇഹലോക ശിക്ഷയില്‍ നിന്നു നിര്‍ഭയത്വം ലഭിച്ചവരായിരിക്കെത്തന്നെ ഇബാദത്തുകളില്‍ ശ്രദ്ധ പതിപ്പിച്ചവരാണ്. ഇക്കാരണത്താലാണ് അവര്‍ പ്രതിഫലം വര്‍ധിച്ചവരാകുന്നത്.’ ഈ വചനത്തില്‍ ഒരു മുന്നറിയിപ്പുണ്ട്. അതായത് വന്‍പാപങ്ങള്‍ ചെയ്തുകൂട്ടുന്നവര്‍ പശ്ചാതാപത്തിനൊരുമ്പെടാതെ അധര്‍മ്മിയായി കാലം കഴിക്കുന്നവനാണെങ്കില്‍ നൂറുക്കണക്കിന് ലൈലതുല്‍ഖദ്ര്‍ സജീവമാക്കിയാലും അവന്‍ നരകത്തില്‍ നിന്നും മോചിതനാകുന്നില്ല. ഇത് പാപത്തിന്റെ ഗൌരവം ബോധ്യപ്പെടുത്താന്‍ പര്യാപ്തമായതാകുന്നു’.
ആയിരം മാസത്തെ ആരാധന ഏറെ ശ്രമകരമാണല്ലോ. എന്നിരിക്കെ ഒറ്റ രാവില്‍ ആ യിരം മാസത്തെ ഇബാദത്ത് എന്നു പറയുന്നത് യുക്തമോ? എങ്ങനെയാണ് രണ്ടും തു ല്യമാവുക?’
ഈ സംശയത്തിന് ഇമാം റാസി(റ) മറുപടി പറയുന്നത് കാണുക: ‘മേല്‍ സംശയത്തിന് പല അര്‍ഥത്തില്‍ മറുപടി കാണാവുന്നതാണ്. ഒന്നാമതായി നാം ചെയ്യുന്ന പ്രവൃത്തി തന്നെ അവസരങ്ങള്‍ക്കനുസരിച്ച് നന്മയുടെയും തിന്മയുടെയും കാര്യത്തില്‍ വ്യത്യസ്ത മാനങ്ങള്‍ പുലര്‍ത്താവുന്നതാണ്. ഉദാഹരണത്തിന് നിസ്കാരം സംഘടിതമായി നിര്‍വഹിക്കുന്നത് ഒറ്റക്ക് നിസ്കരിക്കുന്നതിനെക്കാള്‍ മഹത്തരമാണ്. ചിലപ്പോള്‍ അതിന്റെ രൂ പത്തിലും മാറ്റം വരാം. പിന്തിത്തുടര്‍ന്ന വ്യക്തിക്ക് ഒരു റക്അത് തന്നെ ഒഴിവായിപ്പോകും. അതുപോലെ ഒരാളെ വ്യഭിചാരക്കുറ്റത്തിന് എറിഞ്ഞുകൊല്ലുന്നു എന്ന് സങ്കല്‍പ്പിക്കുക. അയാളെപ്പറ്റി നമ്മള്‍ ‘ആ മനുഷ്യന്‍ വ്യഭിചാരിയാണ്. എറിഞ്ഞുകൊല്ലപ്പെടുകയാണ്.’ എന്ന് അഭിപ്രായം പറഞ്ഞാല്‍ അത് തെറ്റല്ല. എന്നാല്‍ ഇതേ അഭിപ്രായം ചാരിത്യ്രശുദ്ധി അവകാശപ്പെടാവുന്ന ഒരാളെപ്പറ്റിയാണ് പറഞ്ഞതെങ്കില്‍ നാം വ്യഭിചാരാരോപണത്തിനുള്ള ശിക്ഷ വാങ്ങാന്‍ അര്‍ഹരാണ്’.🌹 *റമളാനിലെ അവസാനത്തെ പത്ത്* 🌹

1⃣4⃣6️⃣ഇസ്ലാമിക പഠനങ്ങൾ

 *✍🏽മദീനയുടെ👑വാനമ്പാടി* 

*അവസാനത്തെ പത്ത് നരകമോചനത്തിന്റേയും സ്വർഗ പ്രവേശനം ലഭിക്കാൻ തേടാനുള്ളതും ലൈലത്തുൽ ഖദ്റിൻ്റെ പ്രതിഫലം നേടാനുള്ളതുമാണ്*  

ദു: അ

 *اَللَّهُمَّ أَعْتِقْنِي مِنَ النَّارِ وَأَدْخِلْنِي الْجَنَّةَ يَا رَبَّ الْعَالَمِينْ* 

കൂടാതെ

 *اَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي* .


 *നരകമോചനം ലഭിക്കാൻ ഉള്ള ദു: അ* 

 *اَللَّهُمَّ أَجِرْنِي مِنَ النَّارِ* 



റമളാനിൽ ധാരാളമായ് വർദ്ധിപ്പിക്കേണ്ട ദു: അ👇🏽

 *أَشْهَدُ أَنْ لاٰ إِلٰهَ إِلاَّ الله ، أَسْتَغْفِرُ الله ، أَسْأَلُكَ الْجَنَّةَ وَأَعُوذُ بِكَ مِنَ النَّارْ*


ലൈലതുല്‍ഖദ്റ് സുകൃതങ്ങള്‍ കൊണ്ട് ധന്യമാക്കണം. ആയിരം മാസത്തെക്കാള്‍ പു ണ്യമേറിയ രാവാണത്. അംറുബ്നു ഖൈസി(റ)ല്‍ നിന്നുള്ള നിവേദനത്തില്‍ ‘ആയിരം മാസത്തെക്കാള്‍ മഹത്തരം’ എന്ന ഖുര്‍ആനിലെ വിശേഷണത്തെക്കുറിച്ചു പറയുന്നത് കാണുക. ‘ആ രാവിലെ സദ്കര്‍മ്മങ്ങള്‍ ആയിരം മാസത്തെ അണമുറിയാത്ത സദ്വൃത്തിക്കു സമാനമാകുന്നു’ (ഇബ്നുജരീര്‍). അനസ്(റ)വില്‍ നിന്നുള്ള ഒരു വചനത്തില്‍ കാണുന്നു: “ലൈലതുല്‍ഖദ്റിലെ സദ്പ്രവൃത്തികള്‍, ദാനധര്‍മ്മങ്ങള്‍, സകാത്, നിസ് കാരം എന്നിവയെല്ലാം ആയിരം മാസത്തെ അത്തരം പ്രവര്‍ത്തനത്തെക്കാള്‍ പുണ്യമാണ്.’ ഇമാം നവവി(റ) ഉദ്ധരിക്കുന്നത് കാണുക: ‘സ്വാഹിബുല്‍ ഹാവി പറഞ്ഞിരിക്കുന്നു. ‘ലൈലതുല്‍ ഖദ്ര്‍ വ്യക്തമായറിഞ്ഞവര്‍ അത് രഹസ്യമായി സൂക്ഷിക്കല്‍ സുന്നത്താണ്. ആ രാത്രിയില്‍ തികഞ്ഞ ആത്മാര്‍ഥതയോടെയും താത്പര്യത്തോടെയും കരുത്തോടെ യും താന്‍ ഇച്ഛിക്കുന്ന ഐഹികവും പാരത്രികവുമായ കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണം. ദുആഇല്‍ ഭൂരിഭാഗവും ദീനിന്റെ വിജയത്തിനും പരലോകക്ഷേമത്തിനും വേണ്ടിയായിരിക്കണം’.
അബുഹുറയ്റ(റ)യില്‍ നിന്ന്. നബി(സ്വ) പറഞ്ഞു: ‘ഖ്വദ്റിന്റെ രാവില്‍ വിശ്വാസപൂര്‍വ്വം, പ്രതിഫലേച്ഛയോടെ നിസ്കരിക്കുന്നവരുടെ പൂവ്വപാപങ്ങള്‍ പൂര്‍ണമായി പൊറുക്കപ്പെടുന്നതാണ്’(ബുഖാരി, മു സ്ലിം, അബൂദാവൂദ്, നസാഇ, ഇബ്നുമാജ). ഈ ഹദീസില്‍ നിന്ന് പ്രസ്തുത രാവ് സുനിശ്ചിതമാണെന്നും ആ രാവിലെ നിസ്കാരങ്ങള്‍ക്കു മഹത്വമേറെയുണ്ടെന്നും ഗ്രഹിക്കാം. റമള്വാന്‍ അവസാന പത്തില്‍ ഓരോ രാവും ഖദ്റിന്റെ രാവാകാമെന്ന ബോധത്തോടെ സുകൃതങ്ങളില്‍ മുഴുകണം. റമള്വാന്‍ മുഴുവന്‍ ഈ ബോധം ആവശ്യമാണെങ്കിലും ഇബ്നുഹജര്‍(റ) തുഹ്ഫയില്‍ പറഞ്ഞതനുസരിച്ച് റമള്വാന്‍ അവസാന പത്തില്‍ നിശ്ചയമായും ഈ ബോധം ഉണ്ടായിരിക്കണം.
ആഇശാബീവി(റ) പറയുന്നു: ‘ഞാന്‍ നബി(സ്വ)യോട് ചോദിച്ചു. തിരുദൂതരേ, ലൈലതുല്‍ഖദ്റില്‍ പ്രത്യേകമായി വല്ലതും ചൊല്ലേണ്ടതുണ്ടോ? അവിടുന്ന് പ്രതിവചിച്ചു. നി ങ്ങള്‍ ‘അല്ലാഹുവേ, നീ ഏറ്റവും വിട്ടുവീഴ്ച ചെയ്യുന്നവനാണല്ലോ, വിട്ടുവീഴ്ച നീ ഇഷ് ടപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് പാപിയായ എനിക്ക് നീ മാപ്പുതരൂ.’ എന്നര്‍ഥം വരുന്ന പ്രാര്‍ഥന ചൊല്ലുക. ഈ പ്രാര്‍ഥനാവാചകം അഹ്മദ്, തിര്‍മുദി, നസാഇ, ഇബ്നുമാജ(റ.ഹും) തുടങ്ങി അനേകം ഹദീസ് പണ്ഢിതന്മാര്‍ സ്വഹീഹാ യി ഉദ്ധരിച്ചതുകാണാം.
റമള്വാന്‍ അവസാന പത്തിലെ രാവുകളില്‍ ഈ ദിക്റിന് ഏറെ പ്രാധാന്യമുണ്ട്. ഈ പ്രാര്‍ഥനയുടെ പൊരുളറിഞ്ഞതുകൊണ്ടാകാം പ്രമുഖ സാത്വികന്‍ സുഫ്യാനുസ്സൌരി(റ) അഭിപ്രായപ്പെടുന്നു. ‘ആത്മാ ര്‍ഥമായ ദുആയാണ് ലൈലതുല്‍ഖദ്റില്‍ ഐച്ഛിക നിസ്കാരത്തെക്കാള്‍ എനിക്കേറ്റവും പ്രിയങ്കരം. ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനയുമാണ് മെച്ചമായ ഇബാദത്ത്’
ആഇശാബീവി(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നത് കാണുക: ‘ലൈലതുല്‍ഖദ്റാണെന്നു ഞാന്‍ മനസ്സിലാക്കിയ രാവിലെല്ലാം അല്ലാഹുവോട് നല്ല കാര്യങ്ങള്‍ അനുഷ്ഠിക്കാനുള്ള ആരോഗ്യം ഞാന്‍ ചോദിച്ചിരുന്നു’(ഇബ്നുഅബീശൈബ,ബൈഹഖി). മറ്റൊരു വചനത്തില്‍ ആഇശാബീവി(റ) പറയുന്നു: ‘ലൈലതുല്‍ ഖദ്റാണെന്നു ഞാന്‍ അറിഞ്ഞ രാവില്‍ എന്റെ അധിക പ്രാര്‍ഥനയും അല്ലാഹുവോട് മാപ്പും ആ രോഗ്യവും തേടുന്നതായിരുന്നു’ (ഇബ്നു അബീശൈബ).
ലൈലതുല്‍ഖദ്ര്‍ സംബന്ധമായി ഇമാം റാസി(റ) പറയുന്നത് കാണുക: “ലൈലതുല്‍ഖദ്റിന്റെ കാര്യത്തില്‍ അവതീര്‍ണമായ വചനത്തില്‍ വിശ്വാസികള്‍ക്കു മഹത്തായ സുവിശേഷവും വന്‍പാപികള്‍ക്കു വ്യക്തമായ താക്കീതും ഉള്‍ക്കൊണ്ടിരിക്കുന്നതായി അനുമാനിക്കാം. ലൈലതുല്‍ഖദ്ര്‍ പുണ്യകരമാണെന്നു മാത്രം പറഞ്ഞ് നിര്‍ത്തിയതാണ് സുവിശഷ വാര്‍ത്തക്കാധാരം. ആ പുണ്യത്തെ കൃത്യമായി അല്ലാഹു നിര്‍വചിച്ചിട്ടില്ല. അപ്പോള്‍ ഒരു തവണ ഈ രാവിനെ സജീവമാക്കാന്‍ കഴിഞ്ഞ വ്യക്തിക്ക് എണ്‍പത്തിമൂന്നില്‍പ്പരം വര്‍ഷത്തെ(ആയിരം മാസം) ആരാധനാഫലം സ്വായത്തമാക്കാമെന്ന് വരുന്നു. ഇങ്ങനെ എല്ലാ വര്‍ഷവും സജീവമാക്കുന്ന വ്യക്തി അനേക വര്‍ഷത്തെ ആയുര്‍ ദൈര്‍ഘ്യം ലഭിച്ചവര്‍ക്കു സമാനരാകുന്നതാണ്. മാസം മുഴുക്കെ പ്രസ്തുത രാവിനെ പ്രതീക്ഷിച്ചു സജീവമാക്കിയവന്‍ മുപ്പതു ഖദ്ര്‍ രാവുകള്‍ സ്വായത്തമാക്കിയവനു തുല്യനാണ്. ഇതുമായി ബന്ധപ്പെട്ട ഒരു നിവേദനത്തില്‍ നാനൂറ് വര്‍ഷം ആരാധന നിര്‍വഹിച്ച ഒരു ഇസ്രാഈലി സഹോദരനെയും നാല്‍പ്പത് വര്‍ഷം മാത്രം ആരാധന നിര്‍വഹിച്ച ഒരു മുഹമ്മദീയ സമുദായക്കാരനെയും പരലോകത്ത് ഹാജരാക്കപ്പെടുന്ന കാര്യം പറയുന്നുണ്ട്. അവിടെ മുഹമ്മദ് നബി(സ്വ)യുടെ സമുദായക്കാരനായിരിക്കും പ്രതിഫലത്തില്‍ മുന്‍പന്തിയില്‍. അപ്പോള്‍ ആ ഇസ്രാഈലി സഹോദരന്‍ ദുഃഖത്തോടെ ചോദിക്കും: ‘നാഥാ, നീ നീതിമാനാണല്ലോ. ഇദ്ദേഹത്തിന്റെ സുകൃതഫലങ്ങള്‍ എത്രയോ പെരുത്തതായി കാണപ്പെടുന്നതെന്തുകൊണ്ടാണ്?’ അപ്പോള്‍ അല്ലാഹു പറയും: ‘നിങ്ങള്‍ ഇബാദത്തെടുത്തത് ഇഹലോക ശിക്ഷയെ ഭയന്നായിരുന്നു. എന്നാല്‍ മുഹമ്മദീയ സുദായം ഇഹലോക ശിക്ഷയില്‍ നിന്നു നിര്‍ഭയത്വം ലഭിച്ചവരായിരിക്കെത്തന്നെ ഇബാദത്തുകളില്‍ ശ്രദ്ധ പതിപ്പിച്ചവരാണ്. ഇക്കാരണത്താലാണ് അവര്‍ പ്രതിഫലം വര്‍ധിച്ചവരാകുന്നത്.’ ഈ വചനത്തില്‍ ഒരു മുന്നറിയിപ്പുണ്ട്. അതായത് വന്‍പാപങ്ങള്‍ ചെയ്തുകൂട്ടുന്നവര്‍ പശ്ചാതാപത്തിനൊരുമ്പെടാതെ അധര്‍മ്മിയായി കാലം കഴിക്കുന്നവനാണെങ്കില്‍ നൂറുക്കണക്കിന് ലൈലതുല്‍ഖദ്ര്‍ സജീവമാക്കിയാലും അവന്‍ നരകത്തില്‍ നിന്നും മോചിതനാകുന്നില്ല. ഇത് പാപത്തിന്റെ ഗൌരവം ബോധ്യപ്പെടുത്താന്‍ പര്യാപ്തമായതാകുന്നു’.
ആയിരം മാസത്തെ ആരാധന ഏറെ ശ്രമകരമാണല്ലോ. എന്നിരിക്കെ ഒറ്റ രാവില്‍ ആ യിരം മാസത്തെ ഇബാദത്ത് എന്നു പറയുന്നത് യുക്തമോ? എങ്ങനെയാണ് രണ്ടും തു ല്യമാവുക?’
ഈ സംശയത്തിന് ഇമാം റാസി(റ) മറുപടി പറയുന്നത് കാണുക: ‘മേല്‍ സംശയത്തിന് പല അര്‍ഥത്തില്‍ മറുപടി കാണാവുന്നതാണ്. ഒന്നാമതായി നാം ചെയ്യുന്ന പ്രവൃത്തി തന്നെ അവസരങ്ങള്‍ക്കനുസരിച്ച് നന്മയുടെയും തിന്മയുടെയും കാര്യത്തില്‍ വ്യത്യസ്ത മാനങ്ങള്‍ പുലര്‍ത്താവുന്നതാണ്. ഉദാഹരണത്തിന് നിസ്കാരം സംഘടിതമായി നിര്‍വഹിക്കുന്നത് ഒറ്റക്ക് നിസ്കരിക്കുന്നതിനെക്കാള്‍ മഹത്തരമാണ്. ചിലപ്പോള്‍ അതിന്റെ രൂ പത്തിലും മാറ്റം വരാം. പിന്തിത്തുടര്‍ന്ന വ്യക്തിക്ക് ഒരു റക്അത് തന്നെ ഒഴിവായിപ്പോകും. അതുപോലെ ഒരാളെ വ്യഭിചാരക്കുറ്റത്തിന് എറിഞ്ഞുകൊല്ലുന്നു എന്ന് സങ്കല്‍പ്പിക്കുക. അയാളെപ്പറ്റി നമ്മള്‍ ‘ആ മനുഷ്യന്‍ വ്യഭിചാരിയാണ്. എറിഞ്ഞുകൊല്ലപ്പെടുകയാണ്.’ എന്ന് അഭിപ്രായം പറഞ്ഞാല്‍ അത് തെറ്റല്ല. എന്നാല്‍ ഇതേ അഭിപ്രായം ചാരിത്യ്രശുദ്ധി അവകാശപ്പെടാവുന്ന ഒരാളെപ്പറ്റിയാണ് പറഞ്ഞതെങ്കില്‍ നാം വ്യഭിചാരാരോപണത്തിനുള്ള ശിക്ഷ വാങ്ങാന്‍ അര്‍ഹരാണ്’.